കടലിനടിയിലെ എണ്ണ തേടി ഇന്ത്യയുടെ വമ്പൻ നീക്കം; 80,000 കോടി രൂപ ചെലവിൽ വരുന്നു സമുദ്ര മന്ഥൻ പദ്ധതിഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 10 ബില്യണ്‍ ഡോളറിലേക്ക്ഇന്ത്യ-ചൈന അതിര്‍ത്തി വ്യാപാരം ഓഗസ്റ്റ് ഒന്നുമുതല്‍; ലിപുലേഖ് വീണ്ടും സജീവമാകുന്നുകേരളത്തിൽ വന്‍ നിക്ഷേപത്തിന് ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക്യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയം

1000 കോടിരൂപയുടെ വിറ്റുവരവ് കൈവരിച്ച് കെഎംഎംഎൽ

പൊതുമേഖലാ സ്ഥാപനമായ കെ എം എം എൽ ഈ വർഷം 1000 കോടി വിറ്റുവരവ് കൈവരിച്ചതായി വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അറിയിച്ചു.

വിറ്റുവരവില്‍ കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ നേട്ടമാണ് ഇത്തവണ സ്വന്തമാക്കിയത്. ഒപ്പം ടൈറ്റാനിയം ടെട്രാക്ലോറൈഡ് (ടിക്കിള്‍) വിപണനത്തില്‍ സര്‍വ്വകാല റെക്കോര്‍ഡ് എന്ന നേട്ടവും കെ എം എം എല്‍ കൈവരിച്ചു.

8,815 ടണ്‍ ടിക്കിള്‍ വിപണനം നടത്താൻ കമ്പനിക്ക് സാധിച്ചു. ടൈറ്റാനിയം ഡയോക്‌സൈഡ് വിപണനത്തിലും കഴിഞ്ഞ 8 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നേട്ടമാണ് 2024-25 സാമ്പത്തികവർഷത്തിൽ കെ എം എം എൽ നേടിയത്. 36,395 ടണ്‍ ടൈറ്റാനിയം ഡയോക്‌സൈഡ് പിഗ്മന്റ് വിപണനം കമ്പനി നടത്തുകയുണ്ടായി.

2021-22 സാമ്പത്തിക വര്‍ഷത്തെ 1058 കോടി രൂപയാണ് കെ എം എം എല്ലിന്റെ ഏറ്റവും ഉയര്‍ന്ന വിറ്റുവരവ്. കഴിഞ്ഞ സാമ്പത്തിക വർഷം 956.24 കോടി രൂപയായിരുന്നു വിറ്റുവരവ്.

ഈ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1,036 കോടി രൂപയുടെ വിറ്റുവരവ് കമ്പനി നേടി. ഒപ്പം നൂറിലധികം കോടി രൂപയുടെ പ്രവര്‍ത്തനലാഭവും നേടിയിട്ടുണ്ട്.

എല്ലാ വര്‍ഷവും സംസ്ഥാന സര്‍ക്കാരിന് ലാഭവിഹിതം കൈമാറുന്ന പൊതുമേഖലാ സ്ഥാപനമാണ് കെ എം എം എല്‍. 2023-24 സാമ്പത്തിക വർഷത്തിൽ കമ്പനി 6.18 കോടി രൂപ സംസ്ഥാനത്തിന് ലാഭവിഹിതമായി കൈമാറിയിരുന്നതായി മന്ത്രി പറഞ്ഞു.

X
Top