2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നംകരവഴി കണ്ടെയ്നർ നീക്കം: രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം; ആദ്യ ബുക്കിങ് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക്ഫ്രാൻസുമായി വമ്പന്‍ പ്രതിരോധ കരാറിന് ഇന്ത്യ; റഫാല്‍ യുദ്ധവിമാനങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കുംരാജ്യത്ത് സ്റ്റീലിന് വൻ ഡിമാൻഡ്; ഉപഭോഗം റെക്കോർഡിൽ, ഇറക്കുമതി ആശ്രയത്വം തുടരുന്നുആഗോള വിപണികളുമായി മത്സരിക്കാൻ ഇന്ത്യ; ഇറക്കുമതി തീരുവ 10 ശതമാനത്തിൽ താഴെയാക്കും

കെഎല്‍എം ആക്‌സിവ ഫിന്‍വെസ്റ്റ് 150 കോടി സമാഹരിക്കും

കൊച്ചി: ആയിരം രൂപ മുഖവിലയുള്ള സെക്വേര്‍ഡ് റെഡീമബിള്‍ നോണ്‍ കണ്‍വെര്‍ട്ടബിള്‍ ഡിബഞ്ചറുകളുടെ പത്താമത് പബ്ലിക് ഇഷ്യൂ കെഎല്‍എം ആക്‌സിവ ഫിന്‍വെസ്റ്റ് പ്രഖ്യാപിച്ചു.
അടിസ്ഥാന പബ്ലിക് ഇഷ്യൂ സൈസ് 75 കോടിയാണ്.

ഇതിനുപുറമേ 75 കോടി വരെ അധിക സബ്സ്‌ക്രിപ്ഷനുള്ള ഓപ്ഷനിലൂടെ 150 കോടി രൂപയാകും പബ്ലിക് ഇഷ്യൂവിന്‍റെ പരിധി. ഈമാസം 22ന് ആരംഭിച്ച എന്‍സിഡി ഇഷ്യൂ ഓഗസ്റ്റ് രണ്ടിന് അവസാനിക്കും.

വ്യക്തിഗത നിക്ഷേപകര്‍ക്കു തെരഞ്ഞെടുക്കാന്‍ പത്ത് വ്യത്യസ്ത ഓപ്ഷനുകളാണ് എന്‍സിഡികള്‍ക്കുള്ളത്. വിവിധ നിക്ഷേപ തെരഞ്ഞെടുപ്പുകളില്‍ 9.50 ശതമാനം മുതല്‍ 11.00 ശതമാനം വരെയുള്ള നിരക്കുകളില്‍ വരുമാനം ലഭ്യമാണ്.

400 ദിവസം മുതല്‍ 79 മാസം വരെ ദൈര്‍ഘ്യമുള്ള വിവിധ നിക്ഷേപ തെരഞ്ഞെടുപ്പുകളുടെ മുഖവില 1000 രൂപയും ഏറ്റവും കുറഞ്ഞ നിക്ഷേപിക്കാവുന്ന തുക 5000 രൂപയുമാണ്.

കമ്പനിയുടെ എല്ലാ ശാഖകള്‍ വഴിയും നിക്ഷേപകര്‍ക്ക് അപേക്ഷിക്കാനുള്ള സൗകര്യമുണ്ട്. അപേക്ഷാഫോമുകള്‍ https://klmaxiva. com/ncd ല്‍ ലഭ്യമാണ്.

എൻസിഡിയിലൂടെ സമാഹരിക്കുന്ന മുഴുവന്‍ തുകയും ഗോള്‍ഡ് ലോണ്‍ വിപുലീകരണത്തിനായി വിനിയോഗിക്കുമെന്നും രാജ്യം മുഴുവന്‍ കമ്പനിയുടെ ശാഖകള്‍ വ്യാപിപ്പിക്കുമെന്നും ചെയര്‍മാന്‍ ടി.പി. ശ്രീനിവാസന്‍ പറഞ്ഞു.

X
Top