പശ്ചിമേഷ്യൻ യുദ്ധത്തിനിടയിലും കേരളത്തിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ സർപ്രൈസ് മുന്നേറ്റംസ്വര്‍ണ്ണവില പ്രവചനങ്ങളില്‍ വന്‍ കുറവ് വരുത്തി മോര്‍ഗന്‍ സ്റ്റാന്‍ലിവ്യാപാര കരാർ: ഇന്ത്യ അത്ര എളുപ്പം വഴങ്ങുന്ന രാജ്യമല്ലെന്ന് യുഎസ്കേരളത്തിലേക്കുള്ള രാജ്യാന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ 44% ഇടിവ്ഇന്ത്യ- ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ തിങ്കളാഴ്ച ഒപ്പിടും; വിസയിലും വ്യാപാരത്തിലും വന്‍ ഇളവുകള്‍

ലാഭത്തിലേക്ക് മുന്നേറി കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ

കൊച്ചി: നഷ്ടക്കണക്കുകളിൽ നിന്ന് ലാഭത്തിലേക്ക് കയറി സർക്കാർ പൊതുമേഖലാ സ്ഥാപനമായ കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ (കെഎസ്ഐഎൻസി).

2021–22 സാമ്പത്തിക വർഷത്തിലെ 5.6 കോടി രൂപയുടെ നഷ്ടക്കണക്കിൽ നിന്ന് 2022–23ൽ 1.8 കോടി രൂപയുടെ പ്രവർത്തന ലാഭം കെഎസ്ഐഎൻസി നേടി.

12.53 കോടി രൂപയുടെ വരുമാനത്തിലൂടെ ഏറ്റവും ലാഭം നേടിക്കൊടുത്തത് വിനോദ സഞ്ചാര ബോട്ടുകളാണ്. 2022–23 വർഷം ആകെ 1.17 ലക്ഷം ആളുകളാണ് കെഎസ്ഐഎൻസിയിലൂടെ കടൽ, കായൽ യാത്ര ആസ്വദിച്ചത്.

ഇതിൽ ഏറ്റവും കൂടുതൽ യാത്രക്കാർ കയറിയത് സാഗരറാണിയുടെ രണ്ടു കപ്പലുകളിൽ; 68,792 പേർ. എങ്കിലും യാത്രാനിരക്കിന്റെ അടിസ്ഥാനത്തിൽ കൂടുതൽ ലാഭം കൊണ്ടുവന്നത് 44,853 യാത്രക്കാരുമായി നെഫ്രറ്റിറ്റി എന്ന ആഡംബര നൗകയാണ്. വിനോദ സഞ്ചാര മേഖലയിൽ എറണാകുളം കേന്ദ്രീകരിച്ച് കെഎസ്ഐഎൻസിയുടെ 6 ബോട്ടുകളും ഒരു ക്രൂയിസ് കപ്പലുമാണ് സേവനം നടത്തുന്നത്.

6.35 കോടി രൂപയാണ് ബാർജ് സർവീസിൽ നിന്നുള്ള വരുമാനം. 2 പുതിയ ബാർജുകൾ ഉൾപ്പെടെ ആകെ 10 ബാർജുകൾ കെഎസ്ഐഎൻസിക്കുണ്ട്. രണ്ടു പുതിയ ബാർജുകളും സാഗരറാണി മാതൃകയിൽ ഒരു വിനോദ സഞ്ചാര ബോട്ടും വൈകാതെ ഇറക്കും.

സഞ്ചാരികൾക്കായി ബേപ്പൂരിൽ കടലിലേക്ക് ബോട്ട് യാത്ര ആരംഭിക്കാനുള്ള ആലോചനകളും പ്രാരംഭ ഘട്ടത്തിലാണെന്ന് മാനേജിങ് ഡയറക്ടർ ആർ. ഗിരിജ പറഞ്ഞു.

X
Top