ജിസിസി–ഇന്ത്യ വ്യാപാര കരാര്‍ ചര്‍ച്ച തുടങ്ങി10 ഐടിഡിസി ഹോട്ടലുകൾ സ്വകാര്യ കമ്പനികൾക്ക്; കേരളത്തിലെ ദേശീയപാതയും ലിസ്റ്റില്‍, 16.72 ലക്ഷം കോടി സമാഹരിക്കുംഇന്ത്യയിൽ നിന്നുള്ള കോഴിയിറച്ചിക്കും മുട്ടക്കും സൗദിയിൽ സമ്പൂർണ്ണ നിരോധനംഇന്ത്യ–ഇസ്രയേൽ സ്വതന്ത്ര വ്യാപാര കരാർ ഉടൻഇന്ത്യയിൽ ഇത്തവണ ശമ്പള വർദ്ധനവ് ശരാശരി 9.1 ശതമാനം

കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി ഗുരുതരമായി തുടരുമ്പോഴും കടമെടുക്കാനുള്ള അന്തിമാനുമതി വൈകുന്നു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തികപ്രതിസന്ധി ഗുരുതരമായി തുടരുന്നു. ട്രഷറി വീണ്ടും ഓവർഡ്രാഫ്റ്റിലായി. ഏകദേശം ആയിരം കോടിയാണ് ഓവർഡ്രാഫ്റ്റ്. കഴിഞ്ഞമാസങ്ങളിലും ട്രഷറി പലപ്പോഴും ഓവർഡ്രാഫ്റ്റിലായിരുന്നു.

15-നു ശേഷം നികുതിവരുമാനം ട്രഷറിയിലേക്ക് വന്നുതുടങ്ങിയാൽ ഓവർഡ്രാഫ്റ്റിൽനിന്ന് കരകയറാനാവും. എന്നാൽ, മാസാവസാനം ശമ്പളത്തിനും പെൻഷനും തുക കണ്ടെത്തേണ്ടതുണ്ട്.

കടമെടുക്കാനുള്ള അന്തിമാനുമതി ഇനിയും കേന്ദ്രത്തിൽനിന്ന് കിട്ടിയിട്ടില്ല. 3000 കോടിക്കുള്ള താത്കാലിക അനുമതിയാണ് കിട്ടിയത്. ഈ മാസം അവസാനമെങ്കിലും അന്തിമാനുമതി കിട്ടിയില്ലെങ്കിൽ പ്രതിസന്ധി അതിരൂക്ഷമാകും.

സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തരവരുമാനത്തിന്റെ മൂന്നുശതമാനമാണ് കടമെടുക്കാവുന്നത്. അന്തിമാനുമതി കിട്ടുമ്പോഴാണ് വെട്ടിക്കുറയ്ക്കലിനുശേഷം എത്രയെടുക്കാമെന്ന് വ്യക്തമാവുക.

തിരഞ്ഞെടുപ്പുകാലമായതിനാലും കേന്ദ്രത്തിനെതിരേ കോടതിയെ സമീപിച്ച സാഹചര്യത്തിലും കടമെടുപ്പിനുള്ള അനുമതി വൈകുമോയെന്ന ആശങ്കയും സർക്കാരിനുണ്ട്.

X
Top