നിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്അടിസ്ഥാന സൗകര്യ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 20,000 കോടി രൂപയുടെ ഗ്യാരണ്ടി ഫണ്ട്ഇന്ത്യയില്‍ നിക്ഷേപം ഇരട്ടിയാക്കാന്‍ ലോകബാങ്കിന്റെ സ്വകാര്യമേഖല വിഭാഗം ഐഎഫ്‌സി, 2030 ഓടെ 10 ബില്യണ്‍ ഡോളര്‍ ലക്ഷ്യംമൊത്തവില സൂചിക പണപ്പെരുപ്പം 0.52 ശതമാനമായി ഉയര്‍ന്നു

കേരളത്തിന് കടമെടുക്കാൻ ശേഷിക്കുന്നത് 3700 കോടിമാത്രം

തിരുവനന്തപുരം: ഓണക്കാലം വരാനിരിക്കേ, സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായി തുടരുന്നു. 3700 കോടി മാത്രമാണ് ഡിസംബർ വരെ കടമെടുക്കാൻ ശേഷിക്കുന്നത്. ഓണക്കാലത്തെ വർധിച്ച ചെലവിനും ശേഷിക്കുന്ന മൂന്നുമാസത്തേക്കും ഇതാണ് ആശ്രയം.

ഡിസംബവർവരെ 21,253 കോടി കടമെടുക്കാനാണ് കേരളത്തെ അനുവദിച്ചിരുന്നത്. ഇതിൽ 3700 കോടി ഒഴികെയുള്ളത് എടുത്തുകഴിഞ്ഞു. ഡിസംബറിനു ശേഷം മാർച്ചുവരെ കേന്ദ്രം എത്ര അനുവദിക്കുമെന്ന് ഇപ്പോൾ നിശ്ചയമില്ല.

പ്രോവിഡന്റ് ഫണ്ടും ട്രഷറി നിക്ഷേപവും ഉൾപ്പെടെയുള്ള പൊതു അക്കൗണ്ട് കണക്കാക്കി കടം വെട്ടിക്കുറച്ചതിൽ അപാകമുണ്ടെന്ന് സംസ്ഥാനം അറിയിച്ചിട്ടുണ്ട്. എന്നാൽ, കടപരിധിയിൽ മാറ്റംവരുത്താനുള്ള തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല.

സപ്ലൈകോ 500 കോടി ആവശ്യപ്പെട്ടിട്ടുണ്ട്. ബോണസ്, ഉത്സവബത്ത, ഓണം അഡ്വാൻസ് എന്നിവ നൽകുന്നതിന് 700 കോടി രൂപ വേണം. അസംഘടിത മേഖലയിൽ ഉൾപ്പെടെ ആനുകൂല്യം നൽകാൻ 600 കോടി വേണം.

കടപരിധി നിർണയിക്കുന്ന കേന്ദ്രമാനദണ്ഡത്തിനെതിരേ കേരളം നൽകിയ കേസ് സുപ്രീംകോടതി ഭരണഘടനാബെഞ്ചിന് വിട്ടിട്ടുണ്ട്.

ക്ഷേമപെൻഷൻ കുടിശ്ശികയിൽ രണ്ടുഗഡു ഈവർഷം നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് പാലിക്കണമെങ്കിൽ ഒരു ഗഡു ഓണത്തിനും മറ്റൊന്ന് ക്രിസ്മസിനും നൽകണം. ഇപ്പോൾ അതതുമാസം ക്ഷേമപെൻഷൻ നൽകുന്നുണ്ട്.

കുടിശ്ശിക ചേർത്ത് ഓണത്തിന് രണ്ടുമാസത്തെ പെൻഷൻ നൽകാൻ 1900 കോടി രൂപ വേണം.

X
Top