ഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർദുബായില്‍ നിന്നുള്ള സ്വര്‍ണം, വെള്ളി ആഭരണ ഇറക്കുമതിക്ക് നിയന്ത്രണംയുഎസുമായി ഇടക്കാല വ്യാപാരക്കരാർ തീരുവയില്‍ വ്യക്തത വന്ന ശേഷംവിമാന യാത്രികര്‍ക്ക് ആശ്വാസം പകരുന്ന പരിഷ്‌കാരങ്ങളുമായി വ്യോമയാന മന്ത്രാലയം

ടാറ്റ ഗ്രൂപ്പ് ഓഹരിയില്‍ ബുള്ളിഷായി ആഗോള ബ്രോക്കറേജ് സ്ഥാപനം

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡ് (ഐഎച്ച്‌സിഎല്‍) കമ്പനിയുടെ ഓഹരിയില്‍ പ്രതീക്ഷ വച്ചുപുലര്‍ത്തുകയാണ് ആഗോള ബ്രോക്കറേജ് സ്ഥാപനമായ ജെഫരീസ്. നേതൃത്വം, അസറ്റ് മിക്‌സ് മെച്ചപ്പെടുത്തല്‍, മാര്‍ജിന്‍ പ്രൊഫൈല്‍, ആരോഗ്യകരമായ ബാലന്‍സ് ഷീറ്റ് എന്നിവയാണ് കമ്പനിയുടെ അനുകൂല ഘടകങ്ങളെന്ന് ബ്രോക്കറേജ് സ്ഥാപനം പറയുന്നു.

അതുകൊണ്ടുതന്നെ, നിലവില്‍ 275.40 രൂപ വിലയുള്ള ഓഹരി 325 രൂപ ലക്ഷ്യവില നിശ്ചയിച്ച് വാങ്ങാനാണ് അവര്‍ നിര്‍ദ്ദേശിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 102 ശതമാനത്തിന്റെ മള്‍ട്ടിബാഗര്‍ നേട്ടം കൈവരിച്ച ഓഹരിയാണ് ഇന്ത്യന്‍ ഹോട്ടല്‍സിന്റേത്. 2022 ല്‍ മാത്രം 50 ശതമാനം ഉയരാനും ഓഹരിയ്ക്കായി.

യാത്രകളുടെ വീണ്ടെടുപ്പ്, ബ്രാന്‍ഡ് ഇക്വിറ്റി, ശക്തമായ പ്രമോട്ടര്‍ ഗ്രൂപ്പ് എന്നിവ കാരണം പ്രീമിയത്തില്‍ വ്യാപാരം തുടരാന്‍ ഇന്ത്യന്‍ ഹോട്ടല്‍സിനാകും. കൂടാതെ ഹോട്ടലുകളുടെ മികച്ച ശൃംഖലയും മുതല്‍ക്കൂട്ടാകും, കമ്പനിയെ സംബന്ധിച്ച കുറിപ്പില്‍ ജെഫരീസ് പറഞ്ഞു.

അന്തരിച്ച നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് നിക്ഷേപമുള്ള ഓഹരി കൂടിയാണ് ഇന്ത്യന്‍ ഹോട്ടല്‍സിന്റേത്. 2.16 ശതമാനം ഓഹരികളാണ് രാകേഷ് ജുന്‍ജുന്‍വാലയ്ക്കും അദ്ദേഹത്തിന്റെ പത്‌നിയ്ക്കും കമ്പനിയിലുള്ളത്. 1902 സ്ഥാപിതമായ ഇന്ത്യന്‍ ഹോട്ടല്‍സ് മിഡ് ക്യാപ്പ് ഓഹരിയാണ്. (വിപണി മൂല്യം31958.99 കോടി രൂപ).

വിനോദ സഞ്ചാരം, ഹോസ്പിറ്റാലിറ്റി മേഖലയാണ് പ്രവര്‍ത്തനരംഗം. 7500 റൂമുകളോടു കൂടിയ 60 ഫെവ് സ്റ്റാര്‍ ഹോട്ടലുകളാണ് നിലവില്‍ ഇന്ത്യന്‍ ഹോട്ടല്‍സിനുള്ളത്. ലോക പ്രശസ്ത ബ്രാന്‍ഡുകളായ താജ്, സലിക്ഷ്യസ്, വിവാന്റ, ജിന്‍ജര്‍ എന്നിവയ്ക്ക് കീഴിലാണ് ഇവയുള്ളത്. ഒരു ടാറ്റ ഗ്രൂപ്പ് സ്ഥാപനമാണ് ഇന്ത്യന്‍ ഹോട്ടല്‍സ്. ഹോസ്പിറ്റാലിറ്റി വ്യവസായം ശക്തിപ്രാപിക്കുന്നതോടെ ഓഹരി ഇനിയും നേട്ടമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് ബ്രോക്കറേജ് സ്ഥാപനം.

X
Top