ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്അന്താരാഷ്ട്ര വിപണികളിൽ ഡിമാൻഡ് കുറയുന്നു; ജൂണിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽസ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നുക്രൂഡോയിൽ വില ഇടിഞ്ഞു; പെട്രോൾ-ഡീസൽ വില കുറച്ച് നയാര2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ 

നേട്ടത്തില്‍ ക്ലോസ് ചെയ്ത് ഐടിസി ഓഹരി

ന്യൂഡല്‍ഹി:ധനമന്ത്രി പ്രഖ്യാപിച്ച സിഗരറ്റ് നികുതി വര്‍ദ്ധന വളരെ ഉയര്‍ന്നതല്ലെന്നും ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ കൈമാറാമെന്നും വിശകലന വിദഗ്ധര്‍ വിലയിരുത്തിയതിനെത്തുടര്‍ന്ന് ഉച്ചകഴിഞ്ഞുള്ള സെഷനില്‍ ഐടിസി ഓഹരികള്‍ തിരിച്ചുകയറി. 2.57 ശതമാനം ഉയര്‍ന്ന് 361.40 രൂപയിലായിരുന്നു ക്ലോസിംഗ്. നേരത്തെ ആറ് ശതമാനത്തോളം താഴ്ച വരിച്ച ശേഷമായിരുന്നു നേട്ടം.

സിഗരറ്റുകളുടെ ദേശീയ ദുരന്ത കണ്ടിജന്റ് ഡ്യൂട്ടി (എന്‍സിസിഡി) ഏകദേശം 16 ശതമാനം വരെ പരിഷ്‌ക്കരിക്കുമെന്ന് ധനമന്ത്രി ബജറ്റ് അവതരണവേളയില്‍ പറഞ്ഞിരുന്നു. മൂന്നുവര്‍ഷം മുന്‍പ് മാത്രമാണ് എന്‍സിസിഡി പരിഷ്‌ക്കരിക്കപ്പെട്ടതെന്ന് അവര്‍ ഓര്‍മ്മിപ്പിച്ചു. തുടര്‍ന്നാണ് ഐടിസി ഓഹരി താഴ്ച വരിച്ചത്.

കമ്പനി ബിസിനസിന്റെ് 40 ശതമാനത്തിലധികം സിഗരറ്റില്‍ നിന്നാണ്. ബാക്കി വരുമാനം എഫ്എംസിജി, പേപ്പര്‍, ഹോട്ടല്‍ ബിസിനസുകള്‍ നല്‍കുന്നു. സിഗരറ്റിന് 0.07 രൂപയും സ്റ്റിക്കിന് 0.12 രൂപയും വര്‍ധിക്കുമെന്ന് ഐസിഐസിഐ ഡയറക്ട് അറിയിച്ചു.

വിവിധ വിഭാഗങ്ങളിലായി 1-3 ശതമാനം വില വര്‍ധിപ്പിക്കേണ്ടി വരും. നികുതിയിലെ വര്‍ദ്ധനവ് വളരെ ഉയര്‍ന്നതല്ല. വിലയില്‍ ചെറിയ വര്‍ദ്ധനവ് (1-3 ശതമാനം) കൊണ്ട് അത് എളുപ്പത്തില്‍ നികത്താനാകും.

‘എന്‍സിസിഡി നിരക്കിലെ 16 ശതമാനം വര്‍ദ്ധന 1.5 ശതമാനം നികുതി വര്‍ദ്ധനയിലേക്ക് നയിക്കുന്നു.ഐടിസിയുടെ കാര്യത്തില്‍ ഇത് പോസിറ്റീവാണ്,” ജെഫറീസ് കുറിപ്പില്‍ പറഞ്ഞു.

X
Top