ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

എൻഎച്ച്എഐയിൽ നിന്ന് 308 കോടി രൂപ ഐആർബി ഇൻഫ്രയ്ക്ക് ലഭിച്ചു

മുംബൈ: ഐആർബി പത്താൻകോട്ട് ടോൾ റോഡ് ലിമിറ്റഡിൽ നിന്നുള്ള (ഐപിഎടിആർഎൽ) മൊത്തം ക്ലെയിമായ 419 കോടിയിൽ 308 കോടി രൂപ ലഭിച്ചതായി ഹൈവേ ഡെവലപ്പറായ ഐആർബി ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പേഴ്സ് ലിമിറ്റഡ് അറിയിച്ചു. കഴിഞ്ഞ വർഷം നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയ്‌ക്കെതിരെ (എൻഎച്ച്എഐ) ഐപിഎടിആർഎൽ ആർബിട്രേഷൻ അവാർഡ് നേടിയതിന് പിന്നാലെയാണ് ഇപ്പോൾ ഈ തുക ലഭിക്കുന്നത്. ഐആർബി ഇൻവിറ്റ് ഫണ്ടിന് കീഴിലുള്ള എസ്പിവിയായ ഐപിഎടിആർഎൽ നിലവിൽ പത്താൻകോട്ട് അമൃത്സർ ഹൈവേ പ്രോജക്ട് കൈകാര്യം ചെയ്യുന്നു. എസ്‌പി‌വിക്ക് കാരണമാകാത്ത കാരണങ്ങളാൽ പ്രോജക്റ്റ് പൂർത്തീകരിക്കുന്നതിലെ കാലതാമസത്തിനുള്ള 419 കോടി രൂപയുടെ മൊത്തം ആർബിട്രേഷൻ ക്ലെയിമിനെതിരെയാണ് കമ്പനിക്ക് 308 കോടി രൂപ ലഭിച്ചത്.

ഈ മേഖലയിൽ വൻ അവസരങ്ങളാണ് അണിനിരക്കുന്നതെന്നും, മികച്ച കഴിവുകൾക്കായി അതിൽ പങ്കാളികളാകാനും നിക്ഷേപം നടത്താനും തങ്ങൾ ആഗ്രഹിക്കുന്നുവെന്നും ഐആർബി ഇൻഫ്രാസ്ട്രക്ചർ പറഞ്ഞു. എന്നാൽ ഈ തീരുമാനത്തെ എൻഎച്ച്എഐ ഡൽഹി ഹൈക്കോടതിയിൽ ചോദ്യം ചെയ്തു. ഇതിൽ ആർബിട്രൽ ട്രിബ്യൂണലിന്റെ തീരുമാനം ശരിവച്ച ഡൽഹി ഹൈക്കോടതി, ആർബിട്രേഷൻ അവാർഡിന്റെ 75 ശതമാനം കമ്പനിക്ക് വിട്ടുനൽകാൻ എൻഎച്ച്എഐയോട് നിർദേശിച്ചിരുന്നു.

ഐആർബി ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പേഴ്സ് ലിമിറ്റഡിന്റെ ഓഹരികൾ ബിഎസ്ഇയിൽ 9.43 ശതമാനത്തിന്റെ മികച്ച നേട്ടത്തിൽ 204.70 രൂപയിലെത്തി. 

X
Top