ഇന്ത്യ-യുകെ സമ്പൂർണ സാമ്പത്തിക വ്യാപാര കരാർ: സമുദ്രോത്പന്ന മേഖലയിലെ പങ്കാളികൾക്ക് അവബോധം സൃഷ്ടിക്കാൻ എംപിഇഡിഎ‘കേരളം ആഢംബര പാക്കേജിനും ബജറ്റ് ടൂറിസത്തിനും സാധ്യതയുള്ള മുന്‍നിര ഡെസ്റ്റിനേഷന്‍’നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖല

ഐഎൻഎസ് വാഗിർ ഇനി നാവികസേനയുടെ കരുത്ത്

മുംബൈ: കൽവാരി ശ്രേണിയിലെ അഞ്ചാം അന്തർവാഹിനിയായ ഐ.എൻ.എസ്. വാഗിർ നാവികസേനയുടെ ഭാഗമായി. നേവൽ ഡോക്‌യാഡിൽ നടന്ന ചടങ്ങിൽ നാവികസേനാ മേധാവി അഡ്മിറൽ ആർ. ഹരികുമാർ, മസ്ഗാവ് കപ്പൽനിർമാണശാലാ ചെയർമാനും മാനേജിങ് ഡയറക്ടറുമായ നാരായൺ പ്രസാദ് എന്നിവർ പങ്കെടുത്തു.

മസ്ഗാവ് കപ്പൽനിർമാണശാലയിലാണ് അന്തർവാഹിനി നിർമിച്ചത്. ശത്രുക്കളെ ആക്രമിക്കാൻ അതിശക്തമായ ആയുധമാണ് വാഗിറിലൂടെ സേനയ്ക്ക് ലഭിച്ചതെന്ന് നാവികസേനാ മേധാവി പറഞ്ഞു.

പ്രത്യേകതകൾ

  • ശത്രുവിന്റെ റഡാറിനു കീഴിൽ വരില്ല
  • സ്വന്തമായി ഓക്സിജൻ ഉത്പാദിപ്പിക്കാനുള്ള ശേഷി
  • പരമാവധി 1150 അടി ആഴത്തിൽ മുങ്ങാനാകും
  • 221 അടി നീളം, 40 അടി ഉയരം. 350 മീറ്റർ താഴ്ചയിൽ വിന്യസിക്കാം.
  • 50 ദിവസം വെള്ളത്തിനടിയിൽ കഴിയാം
  • ശത്രുവിന് എളുപ്പത്തിൽ കണ്ടെത്താൻ കഴിയില്ല
  • കപ്പൽവേധ മിസൈലുകൾ
  • സമുദ്രോപരിതലത്തിലും അടിത്തട്ടിലും എതിരാളികളെ നേരിടും
  • ശബ്ദമില്ലാതെ അതിവേഗം ശത്രുവിനെ ആക്രമിക്കും
  • കടലിനുമുകളിൽ മണിക്കൂറിൽ 15 കിലോമീറ്റർ വേഗത്തിൽ 12,000 കിലോമീറ്റർ സഞ്ചരിക്കാം.
  • വെള്ളത്തിനടിയിൽ മണിക്കൂറിൽ 7.4 കിലോമീറ്റർ വേഗം.
  • കടലിനുള്ളിൽ കുഴിബോംബ് സ്ഥാപിക്കാൻ കഴിയും.
  • അന്തർവാഹിനിയിൽ എട്ട് നാവികോദ്യോഗസ്ഥരും 35 സൈനികരുമുണ്ടാകും

X
Top