ഡോളറിനെതിരെ നിലമെച്ചപ്പെടുത്തി രൂപഇന്ത്യയ്‌ക്കെതിരായ യുഎസിന്റെ പിഴ ചുമത്തല്‍,വളര്‍ച്ചയെ ബാധിക്കില്ലെന്ന് വിദഗ്ധര്‍കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി: പാലക്കാട് ഇന്‍റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്ററിന്‍റെ നിർമാണം സെപ്റ്റംബറിൽഇന്ത്യയ്ക്കുമേലുള്ള ട്രമ്പിന്റെ 25 ശതമാനം താരിഫ് സമ്മര്‍ദ്ദ തന്ത്രമെന്ന് നിതി ആയോഗ് വൈസ് ചെയര്‍മാന്‍ഇറാനുമായി ഇടപാട്; ആറ് ഇന്ത്യന്‍ കമ്പനികള്‍ക്കെതിരെ യുഎസ് ഉപരോധം

20,000 ബിരുദധാരികളെ നിയമിക്കാന്‍ ഇന്‍ഫോസിസ്

ബെംഗളൂരു: സോഫ്റ്റ്വെയര്‍ പ്രമുഖരായ ഇന്‍ഫോസിസ് നിയമനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ആദ്യ പാദത്തില്‍ 17,000 ജീവനക്കാരെ റിക്രൂട്ട് ചെയ്ത കമ്പനി ഈ സാമ്പത്തിക വര്‍ഷം 20,000 പുതിയ ബിരുദധാരികളെ നിയമിക്കുമെന്ന് സിഇഒ സലില്‍ പരേഖ് ദേശീയ മാധ്യമത്തോട് പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനി ടിസിഎസ് (ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്) 2 ശതമാനം ജീവനക്കാരെ പിരിച്ചുവിടുമ്പോഴാണ് രണ്ടാമത്തെ വലിയ സ്ഥാപനം കൂടുതല്‍ പേരെ റിക്രൂട്ട് ചെയ്യുന്നത്.

ഐടി രംഗത്ത് കൂടുതല്‍ പിരിച്ചുവിടല്‍ നടക്കുമെന്ന പ്രവചനത്തെ തിരുത്തുന്നതാണ് ഇന്‍ഫോസിസ് പ്രഖ്യാപനം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ക്ലൗഡ് കമ്പ്യൂട്ടിംഗ് എന്നീ മേഖലകളിലെ വളര്‍ച്ചാ സാധ്യതയാണ് കൂടുതല്‍ പേരെ നിയമിക്കാന്‍ കമ്പനിയെ പ്രാപ്തമാക്കുന്നത്. കമ്പനിയുടെ ശുഭാപ്തിവിശ്വാസം, എതിരാളികളായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസില്‍ നിന്ന് തികച്ചും വ്യത്യസ്തമാണെന്ന് ഇക്കാര്യം വ്യക്തമാക്കുന്നു.

നൈപുണ്യത്തിലും സാങ്കേതികാ മാറ്റത്തിലുമുള്ള വിടവാണ് പിരിച്ചുവിടലിന് കാരണമെന്ന് ടിസിഎസ് വിശദീകരിച്ചിരുന്നു. ജീവനക്കാരെ ഉപയോഗിക്കുന്നതിലുള്ള മികവും എഐ രംഗത്തെ തന്ത്രപരമായ നിക്ഷേപങ്ങളും വിപുലീകരണത്തിന് കമ്പനിയെ പ്രാപ്തമാക്കുന്നുവെന്ന് പരേഖ് പറഞ്ഞു. കമ്പനിയുടെ ക്ലയ്ന്റുകള്‍ അവരുടെ ഡിജിറ്റല്‍ പരിവര്‍ത്തനം ത്വരിതപ്പെടുത്തുകയാണ്.

അതുകൊണ്ടുതന്നെ ഈ രംഗത്ത് കൂടുതല്‍ മാനവശേഷി ആവശ്യമാണ്. ”ഈ സാമ്പത്തിക വര്‍ഷത്തില്‍, 20,000 കോളേജ് ബിരുദധാരികളെ നിയമിക്കാന്‍ ഞങ്ങള്‍ പദ്ധതിയിടുന്നു.വളര്‍ച്ചയില്‍ തുടര്‍ച്ചയായ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും ജീവനക്കാരെ ഉപയോഗപ്പെടുത്തുന്നതിലുള്ള വൈദഗ്ധ്യവുമാണ് ഇതിന് ഞങ്ങളെ പ്രാപ്തമാക്കുന്നത്, ‘പരേഖ് പറഞ്ഞു.

2026 സാമ്പത്തികവര്‍ഷത്തെ വളര്‍ച്ചാ കാഴ്ച്ചപ്പാട് പരിഷ്‌ക്കരിക്കാന്‍ കമ്പനി നേരത്തെ തയ്യാറായിരുന്നു. 1-3 ശതമാനം വരുമാന വളര്‍ച്ചയാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

X
Top