2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നംകരവഴി കണ്ടെയ്നർ നീക്കം: രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം; ആദ്യ ബുക്കിങ് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക്ഫ്രാൻസുമായി വമ്പന്‍ പ്രതിരോധ കരാറിന് ഇന്ത്യ; റഫാല്‍ യുദ്ധവിമാനങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കുംരാജ്യത്ത് സ്റ്റീലിന് വൻ ഡിമാൻഡ്; ഉപഭോഗം റെക്കോർഡിൽ, ഇറക്കുമതി ആശ്രയത്വം തുടരുന്നുആഗോള വിപണികളുമായി മത്സരിക്കാൻ ഇന്ത്യ; ഇറക്കുമതി തീരുവ 10 ശതമാനത്തിൽ താഴെയാക്കും

ഇൻഫോസിസിന് 6,021 കോടിയുടെ ത്രൈമാസ ലാഭം

മുംബൈ: സെപ്റ്റംബറിൽ അവസാനിച്ച ത്രൈമാസത്തിൽ ഇൻഫോസിസിന്റെ ഏകീകൃത വരുമാനം 23.4 ശതമാനം വർധിച്ച് 36,538 കോടി രൂപയായപ്പോൾ അറ്റാദായം 11 ശതമാനം ഉയർന്ന് 6,021 കോടി രൂപയായി. വിശകലന വിദഗ്‌ധരുടെ പ്രവചനങ്ങളെ മറികടന്ന് കൊണ്ടുള്ള പ്രകടനമാണ് കമ്പനി കാഴ്ചവെച്ചത്.

9,300 കോടി രൂപയുടെ ഓഹരികൾ 1,850 രൂപ നിരക്കിൽ തിരികെ വാങ്ങാൻ കമ്പനിയുടെ ബോർഡ് അംഗീകാരം നൽകി. ഓഹരിക്ക് 16.50 രൂപ ഇടക്കാല ലാഭവിഹിതവും ബോർഡ് പ്രഖ്യാപിച്ചിട്ടുണ്ട്. എച്ച്‌സിഎൽ ടെക്‌നോളജീസിനെ പോലെ, ഇൻഫോസിസും 2023 സാമ്പത്തിക വർഷത്തേക്കുള്ള കറൻസി വിൽപ്പന വളർച്ചാ മാർഗ്ഗനിർദ്ദേശം ഉയർത്തി. നേരത്തത്തെ 14-16 ശതമാനത്തിൽ നിന്ന് 2023 സാമ്പത്തിക വർഷത്തിൽ 15-16% വിൽപ്പന വളർച്ചയാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

ഇൻഫോസിസിന്റെ പ്രവർത്തന മാർജിൻ തുടർച്ചയായി 150 ബിപിഎസ് വർധിച്ച് 21.5 ശതമാനത്തിലെത്തി. ഒന്നാം പാദത്തിലെ 1.7 ബില്യൺ ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ കമ്പനിക്ക് 2.7 ബില്യൺ ഡോളറിന്റെ ഓർഡർ ബുക്ക് ഉണ്ട്.

യൂറോപ്പിൽ 30 ശതമാനവും യുഎസിൽ 15 ശതമാനവും വളർച്ചയാണ് കമ്പനി നേടിയത്. സെപ്റ്റംബർ പാദത്തിൽ ഇൻഫോസിസ് 10,032 ജീവനക്കാരെ പുതിയതായി നിയമിച്ചു.

X
Top