ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

പ്രൊബേഷനറി ജീവനക്കാരെ പിരിച്ചുവിട്ട് ഇൻഫോസിസും

ബെംഗളൂരു: പരിശീലനം പൂർത്തിയാക്കിയ പ്രൊബേഷനറി ജീവനക്കാരെ സ്ഥിരപ്പെടുത്താതെ ഇൻഫോസിസും പിരിച്ചയയ്ക്കുന്നു. ഇ‌ന്റേണൽ അസസ്മെന്റിൽ കുറഞ്ഞമാർക്ക് ആയതിനാലാണെന്നാണു വിശദീകരണം.

വിപ്രോ സമാന നടപടി സ്വീകരിച്ചതിനു പിന്നാലെയാണിത്. ശരാശരിക്കാരെ നിലനിർത്തുന്നില്ലെന്നാണു കമ്പനികളുടെ നിലപാട്.

അതേസമയം, പ്രോജക്ടുകൾ ലഭിക്കാത്ത ടീമിലെ അംഗങ്ങളോടാണ് പിരിഞ്ഞു പോകാൻ ആവശ്യപ്പെടുന്നതെന്ന് പുറത്താക്കപ്പെട്ട ചിലർ പറയുന്നു. രാജ്യത്തെ ഐടി കമ്പനികൾ വ്യാപകമായി ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്.

പരിശീലന കാലത്തെ പ്രകടനത്തിനുള്ള മാർക്ക് 20 ശതമാനത്തിൽ താഴെയാണെന്നു ചൂണ്ടിക്കാട്ടി 452 പേരെ വിപ്രോ പിരിച്ചുവിട്ടതിനെതിരെ തൊഴിലാളി സംഘടന നാസന്റ് ഇൻഫർമേഷൻ ടെക്നോളജി എംപ്ലോയീസ് സെനറ്റ് (നിറ്റ്സ്) കേന്ദ്ര തൊഴിൽ മന്ത്രാലയത്തിനു കത്തയച്ചിരുന്നു.

2022 മാർച്ച് മുതൽ ജൂലൈ വരെ സ്റ്റൈപൻഡ് പോലുമില്ലാതെ പരിശീലനം പൂർത്തിയാക്കിയവരെയാണ് ജനുവരി 20ന് പിരിച്ചു വിട്ടത്.

X
Top