വിദേശ നാണയ ശേഖരം കുതിക്കുന്നുകല്‍ക്കരിയില്‍ സ്വയം പര്യാപ്തതയിലേക്ക് ഇന്ത്യഇന്ത്യയുടെ പ്രധാന എൽപിജി വിതരണക്കാരായി അമേരിക്ക; ഇറക്കുമതിയുടെ 67 ശതമാനവും യുഎസിൽ നിന്ന്ഇന്ത്യയുടെ എണ്ണ ഇറക്കുമതി ബിൽ കുതിച്ചു; ക്രൂഡ് ഇറക്കുമതി കുറഞ്ഞിട്ടും ചെലവ് ഉയർന്നു2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നം

ഇന്ത്യയുടെ ഒന്നാംപാദ വളര്‍ച്ച 6.6 ശതമാനമാകുമെന്ന് റിപ്പോര്‍ട്ട്

മുംബൈ: 2026 സാമ്പത്തികവര്‍ഷത്തിന്റെ ഒന്നാംപാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ച 6.6 ശതമാനത്തിലൊതുങ്ങുമെന്ന് മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 15 സാമ്പത്തികവിദഗ്ധരില്‍ നടത്തി പോളിന് ശേഷമാണ് അനുമാനം. 2025 സാമ്പത്തികവര്‍ഷത്തിന്റെ ഒന്നാംപാദത്തില്‍ രാജ്യം 7.4 ശതമാനം വളര്‍ച്ച കൈവരിച്ചിരുന്നു.

മൂലധന നിക്ഷേപ ലക്ഷ്യത്തിന്റെ 25 ശതമാനം ഇതിനകം സര്‍ക്കാര്‍ ഉപയോഗപ്പെടുത്തി കഴിഞ്ഞു. അതായത് 2.75 ലക്ഷം കോടി രൂപ. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ ഇത് 16.3 ശതമാനമായിരുന്നു.

സര്‍വേയിലെ പ്രവചനങ്ങള്‍ 6.3 ശതമാനം മുതല്‍ 6.9 ശതമാനം വരെയാണ്. മുഴുവന്‍ വര്‍ഷ ശരാശരി വളര്‍ച്ചാ അനുമാനം 6.3 ശതമാനം. ആര്‍ബിഐ അനുമാനം 6.5 ശതമാനമാണ്. ഖനനം, യൂട്ടിലിറ്റികള്‍, ഉല്‍പ്പാദനം എന്നിവയിലെ ദുര്‍ബലമായ പ്രകടനമാണ് വളര്‍ച്ചാ കുറവിന് കാരണമാകുക.

ആഗോള വ്യാപാര നയ അനിശ്ചിതത്വങ്ങളും നിരന്തരമായ ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും ഉല്‍പ്പാദനത്തെ ബാധിക്കുന്നു. കൂടാതെ മണ്‍സൂണ്‍ നേരത്തെ ആരംഭിച്ചത് ഖനന പ്രവര്‍ത്തനങ്ങളെ മന്ദഗതിയിലാക്കി. അതേസമയം, പൊതുചെലവ്, സേവനങ്ങള്‍, ഗ്രാമീണ ആവശ്യകത എന്നിവ വീണ്ടെടുക്കുന്നത് ശുഭസൂചനയാണ്.

X
Top