ക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപരാജ്യത്ത് സ്വകാര്യ മേഖലയുടെ ബിസിനസ് വളർച്ചാ നിരക്ക് 3 മാസത്തെ താഴ്ന്ന നിലയിൽ

ഇന്ത്യയുടെ ഒന്നാംപാദ വളര്‍ച്ച 6.6 ശതമാനമാകുമെന്ന് റിപ്പോര്‍ട്ട്

മുംബൈ: 2026 സാമ്പത്തികവര്‍ഷത്തിന്റെ ഒന്നാംപാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ച 6.6 ശതമാനത്തിലൊതുങ്ങുമെന്ന് മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 15 സാമ്പത്തികവിദഗ്ധരില്‍ നടത്തി പോളിന് ശേഷമാണ് അനുമാനം. 2025 സാമ്പത്തികവര്‍ഷത്തിന്റെ ഒന്നാംപാദത്തില്‍ രാജ്യം 7.4 ശതമാനം വളര്‍ച്ച കൈവരിച്ചിരുന്നു.

മൂലധന നിക്ഷേപ ലക്ഷ്യത്തിന്റെ 25 ശതമാനം ഇതിനകം സര്‍ക്കാര്‍ ഉപയോഗപ്പെടുത്തി കഴിഞ്ഞു. അതായത് 2.75 ലക്ഷം കോടി രൂപ. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ ഇത് 16.3 ശതമാനമായിരുന്നു.

സര്‍വേയിലെ പ്രവചനങ്ങള്‍ 6.3 ശതമാനം മുതല്‍ 6.9 ശതമാനം വരെയാണ്. മുഴുവന്‍ വര്‍ഷ ശരാശരി വളര്‍ച്ചാ അനുമാനം 6.3 ശതമാനം. ആര്‍ബിഐ അനുമാനം 6.5 ശതമാനമാണ്. ഖനനം, യൂട്ടിലിറ്റികള്‍, ഉല്‍പ്പാദനം എന്നിവയിലെ ദുര്‍ബലമായ പ്രകടനമാണ് വളര്‍ച്ചാ കുറവിന് കാരണമാകുക.

ആഗോള വ്യാപാര നയ അനിശ്ചിതത്വങ്ങളും നിരന്തരമായ ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും ഉല്‍പ്പാദനത്തെ ബാധിക്കുന്നു. കൂടാതെ മണ്‍സൂണ്‍ നേരത്തെ ആരംഭിച്ചത് ഖനന പ്രവര്‍ത്തനങ്ങളെ മന്ദഗതിയിലാക്കി. അതേസമയം, പൊതുചെലവ്, സേവനങ്ങള്‍, ഗ്രാമീണ ആവശ്യകത എന്നിവ വീണ്ടെടുക്കുന്നത് ശുഭസൂചനയാണ്.

X
Top