സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോയുകെ, ഇഫ്ടിഎ കരാറുകള്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് വഴിയൊരുക്കും: പിയൂഷ് ഗോയല്‍ഡിജിറ്റല്‍ പെയ്മെന്റുകളുടെ 85 ശതമാനം യുപിഐ വഴിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ആഭ്യന്തര ആവശ്യകത സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നു: ആര്‍ബിഐഇന്ത്യന്‍ ധനകാര്യമേഖലയില്‍ നിക്ഷേപം ഉയര്‍ത്തി ആഗോള ബാങ്കുകള്‍

ഇന്ത്യയുടെ വിദേശ നാണ്യ ശേഖരം കുറഞ്ഞു

ന്യൂഡല്‍ഹി: സെപ്തംബര്‍ 9 വരെയുള്ള ആഴ്ചയില്‍ ഇന്ത്യയുടെ വിദേശ നാണ്യ ശേഖരം 2.234 ബില്ല്യണ്‍ കുറഞ്ഞ് 550.871 ബില്ല്യണ്‍ ഡോളറായി. തൊട്ടുമുന്‍പത്തെ ആഴ്ചയില്‍ ശേഖരം 553.105 ബില്ല്യണ്‍ ഡോളറായിരുന്നു. വിദേശ നാണ്യ ആസ്തികള്‍ (എഫ്‌സിഎ) കുറഞ്ഞതോടെയാണ് കഴിഞ്ഞ ആഴ്ച നാണ്യ ശേഖരം കുറവ് രേഖപ്പെടുത്തിയത്.

അതേസമയം സ്വര്‍ണ്ണകരുതലില്‍ വര്‍ധന രേഖപ്പെടുത്തി. എഫ്‌സിഎ 2.519 ബില്ല്യണ്‍ കുറഞ്ഞ് 489.598 ബില്ല്യണ്‍ ഡോളറായപ്പോള്‍ സ്വര്‍ണ്ണകരുതല്‍ 340 മില്ല്യണ്‍ യു.എസ് ഡോളറില്‍ നിന്നും 38.644 ബില്ല്യണ്‍ ഡോളറായി വര്‍ധിക്കുകയായിരുന്നു. യുഎസ് ഇതര കറന്‍സികളായ യൂറോ, പൗണ്ട്, യെന്‍ തുടങ്ങിയവയുടെ ഡോളറിലുള്ള ഉയര്‍ച്ച അഥവാ താഴ്ചയുടെ പ്രഭാവമാണ് എഫ്‌സിഎ.

അന്തര്‍ദ്ദേശീയ നാണയ നിധി(ഐഎംഎഫ്) യില്‍ നിന്നും പിന്‍വലിക്കാവുന്ന പ്രത്യേക അവകാശം (സ്‌പെഷ്യല്‍ ഡ്രോവിംഗ് റൈറ്റ്‌സ്എസ്ഡിആര്‍) 63 മില്ല്യണ്‍ ഡോളര്‍ കുറഞ്ഞ് 17.719 ബില്ല്യണ്‍ ഡോളറായി മാറിയെന്നും ആര്‍ബിഐ റിപ്പോര്‍ട്ട് പറഞ്ഞു. ഐഎംഎഫിലെ ഇന്ത്യയുടെ കരുതല്‍ 8 മില്ല്യണ്‍ ഉയര്‍ന്ന് 4.91 ബില്ല്യണ്‍ ഡോളറായിട്ടുണ്ട്. രൂപയുടെ ഇടിവ് നികത്താനുള്ള ആര്‍ബിഐയുടെ നടപടികളും എണ്ണ ഇറക്കുമതിയ്ക്ക് ഡോളറില്‍ പണം നല്‍കുന്നതുമാണ് വിദേശ നാണ്യ കരുതലിനെ കുറക്കുന്നത്.

X
Top