ഓരോ 15 ദിവസത്തിലും പെട്രോൾ -ഡീസൽ വില പുനപരിശോധിക്കുംഎല്‍പിജി വാണിജ്യ സിലിണ്ടര്‍ മുന്‍ഗണന 70 ശതമാനമായി ഉയര്‍ത്തി കേന്ദ്രംഎൽപിജിയുമായി രണ്ട് ഇന്ത്യൻ കപ്പലുകൾകൂടി ഹോർമുസ് കടന്നുവേനലവധി യാത്രകള്‍ക്ക് തിരിച്ചടിയായി വിമാന ടിക്കറ്റ് വിലഇന്ധനക്ഷാമത്തിൽ നിന്ന് കരകേറാൻ ഇന്ത്യയുടെ ശ്രമം; റഷ്യയുമായി കൈകോര്‍ത്ത് കേന്ദ്രത്തിന്റെ ‘മാസ്റ്റര്‍ സ്‌ട്രോക്ക്’

ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തില്‍ കനത്ത ഇടിവ്

മുംബൈ: രാജ്യത്തിന്റെ വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ കനത്ത ഇടിവ്. മാര്‍ച്ച് 20-ന് അവസാനിച്ച വാരത്തില്‍ 11.413 ബില്യണ്‍ ഡോളറിന്റെ കുറവോടെ ആകെ ശേഖരം 698.346 ബില്യണ്‍ ഡോളറിലെത്തിയതായി റിസര്‍വ് ബാങ്ക് അറിയിച്ചു. സ്വര്‍ണ ശേഖരത്തിന്റെ മൂല്യത്തിലുണ്ടായ ഗണ്യമായ കുറവാണ് ഈ ഇടിവിന് പ്രധാന കാരണമായത്.

ഫെബ്രുവരി 27-ന് അവസാനിച്ച ആഴ്ചയില്‍ 728.494 ബില്യണ്‍ ഡോളര്‍ എന്ന റെക്കോര്‍ഡ് ഉയരത്തിലായിരുന്നു ഇന്ത്യയുടെ കരുതല്‍ ശേഖരം. എന്നാല്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളും ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങളും സ്വര്‍ണവിലയിലുണ്ടാക്കിയ പ്രതിഫലനമാണ് ഇപ്പോള്‍ ഈ കുറവിന് കാരണമായത്. ആര്‍ബിഐയുടെ കണക്കുകള്‍ പ്രകാരം സ്വര്‍ണ ശേഖരത്തിന്റെ മൂല്യം മാത്രം 13.495 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 117.186 ബില്യണ്‍ ഡോളറിലെത്തി.

കരുതല്‍ ശേഖരത്തിന്റെ പ്രധാന ഭാഗമായ വിദേശ കറന്‍സി ആസ്തികളില്‍ നേരിയ വര്‍ധനവുണ്ടായത് ആശ്വാസകരമാണ്. 2.127 ബില്യണ്‍ ഡോളര്‍ വര്‍ധിച്ച് ഇത് 557.695 ബില്യണ്‍ ഡോളറിലെത്തി. ഡോളറിന് പുറമെ യൂറോ, പൗണ്ട്, യെന്‍ തുടങ്ങിയ വിദേശ കറന്‍സികളുടെ മൂല്യത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് ഈ വിഭാഗത്തില്‍ പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര നാണയ നിധിയിലെ ഇന്ത്യയുടെ കരുതല്‍ ധനത്തിലും 19 മില്യണ്‍ ഡോളറിന്റെ വര്‍ധനവുണ്ടായിട്ടുണ്ട്.

ആഗോള വിപണിയിലെ സ്വര്‍ണവിലയിലുണ്ടാകുന്ന ചാഞ്ചാട്ടങ്ങള്‍ ഇന്ത്യയുടെ മൊത്തം വിദേശനാണ്യ ശേഖരത്തെ സ്വാധീനിക്കുന്നുണ്ടെങ്കിലും, വിദേശ കറന്‍സി ആസ്തികളിലെ കരുത്ത് സമ്പദ്വ്യവസ്ഥയ്ക്ക് ആത്മവിശ്വാസം നല്‍കുന്ന ഘടകമാണ്.

X
Top