റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്കൊച്ചി വിമാനത്താവളത്തിലെ ഭാവി വികസന പദ്ധതികള്‍ തയാറാക്കുന്നതിന് 6.64 കോടിയുടെ കരാർഗോതമ്പ് കയറ്റുമതി നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരുന്നുഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി; ഇന്ത്യയിപ്പോൾ ‘സ്ഥിരതയാർന്നത്’ എന്ന ഗണത്തിൽഇന്ത്യൻ ഇ-കൊമേഴ്‌സ് വിപണി 345 ബില്യൺ ഡോളറിലെത്തുമെന്ന് റിപ്പോർട്ട്

കറന്റ് അക്കൗണ്ട് കമ്മി എക്കാലത്തേയും ഉയരത്തില്‍

ന്യൂഡല്‍ഹി:ജൂലൈ-സെപ്തംബര്‍ പാദ കറന്റ് അക്കൗണ്ട് കമ്മി (സിഎഡി) സര്‍വകാല ഉയരത്തിലെത്തി. 36.4 ബില്യണ്‍ ഡോളറാണ് കഴിഞ്ഞ പാദത്തില്‍ രാജ്യം രേഖപ്പെടുത്തിയ കറന്റ് അക്കൗണ്ട് കമ്മി. മുന്‍പാദത്തെ അപേക്ഷിച്ച് ഇരട്ടിയും 2021 മൂന്നാം പാദത്തെ അപേക്ഷിച്ച് നാല്് മടങ്ങും അധികമാണിത്.

2012-13 വര്‍ഷത്തെ 31.77 ബില്യണ്‍ ഡോളറാണ് ഇതിന് മുന്‍പത്തെ റെക്കോര്‍ഡ്. ഡിസംബര്‍ 29 ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പുറത്തുവിട്ട ഡാറ്റകളാണ് ഇക്കാര്യം വെളിപെടുത്തുന്നത്. ചരക്ക് വ്യാപാരക്കമ്മി 63.0 ബില്യണ്‍ ഡോളറില്‍ നിന്ന് 83.5 ബില്യണ്‍ ഡോളറായി വര്‍ധിച്ചതാണ് കറന്റ് അക്കൗണ്ട് കമ്മി വര്‍ധിപ്പിച്ചതെന്ന് ആര്‍ബിഐ പറയുന്നു.

2022-23 ആദ്യ പകുതിയിലെ കറന്റ് അക്കൗണ്ട് കമ്മി 54.5 ബില്യണ്‍ ഡോളറാണ്. 2021-22 ലെ ആദ്യ ആറ് മാസങ്ങളില്‍ രേഖപ്പെടുത്തിയ 3.1 ബില്യണ്‍ ഡോളറിനേക്കാള്‍ 15 മടങ്ങ് കൂടുതല്‍.കണക്കുകള്‍ പ്രതീക്ഷിച്ചതിലും ഉയര്‍ന്നതാണെന്ന് ഇക്ര ചീഫ് എക്കണോമിസ്റ്റ് അദിതി നായര്‍ പറഞ്ഞു.

X
Top