രാജ്യത്തെ 72 ലക്ഷം ടൺ അരി എഥനോളിലേക്ക്; കേന്ദ്ര തീരുമാനം ഭക്ഷ്യസുരക്ഷയ്ക്ക് വെല്ലുവിളിയോ?കയറ്റുമതി രേഖകള്‍ ഒത്തുതീര്‍ക്കാന്‍ ആര്‍ബിഐ ഇടപെടല്‍; ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിഗള്‍ഫ് മലയാളികള്‍ വഴി ആര്‍ബിഐ നിക്ഷേപ പദ്ധതിയില്‍ എത്തിയത് കോടികള്‍; സംസ്ഥാനത്തെ ആകെ എന്‍ആര്‍ഐ നിക്ഷേപം 3.24 ലക്ഷം കോടിഎൽപിജിക്ക് പകരം എഥനോൾ വ്യാപകമാക്കാൻ കേന്ദ്രം; ഉപഭോക്താക്കളെ ആകർഷിക്കാൻ പദ്ധതിപ്രാദേശികമായി സോളാര്‍ സെല്ലുകള്‍ നിര്‍മ്മിക്കുന്നതിനുള്ള സമയപരിധി നീട്ടി ഇന്ത്യ

കറന്റ് അക്കൗണ്ട് കമ്മി എക്കാലത്തേയും ഉയരത്തില്‍

ന്യൂഡല്‍ഹി:ജൂലൈ-സെപ്തംബര്‍ പാദ കറന്റ് അക്കൗണ്ട് കമ്മി (സിഎഡി) സര്‍വകാല ഉയരത്തിലെത്തി. 36.4 ബില്യണ്‍ ഡോളറാണ് കഴിഞ്ഞ പാദത്തില്‍ രാജ്യം രേഖപ്പെടുത്തിയ കറന്റ് അക്കൗണ്ട് കമ്മി. മുന്‍പാദത്തെ അപേക്ഷിച്ച് ഇരട്ടിയും 2021 മൂന്നാം പാദത്തെ അപേക്ഷിച്ച് നാല്് മടങ്ങും അധികമാണിത്.

2012-13 വര്‍ഷത്തെ 31.77 ബില്യണ്‍ ഡോളറാണ് ഇതിന് മുന്‍പത്തെ റെക്കോര്‍ഡ്. ഡിസംബര്‍ 29 ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പുറത്തുവിട്ട ഡാറ്റകളാണ് ഇക്കാര്യം വെളിപെടുത്തുന്നത്. ചരക്ക് വ്യാപാരക്കമ്മി 63.0 ബില്യണ്‍ ഡോളറില്‍ നിന്ന് 83.5 ബില്യണ്‍ ഡോളറായി വര്‍ധിച്ചതാണ് കറന്റ് അക്കൗണ്ട് കമ്മി വര്‍ധിപ്പിച്ചതെന്ന് ആര്‍ബിഐ പറയുന്നു.

2022-23 ആദ്യ പകുതിയിലെ കറന്റ് അക്കൗണ്ട് കമ്മി 54.5 ബില്യണ്‍ ഡോളറാണ്. 2021-22 ലെ ആദ്യ ആറ് മാസങ്ങളില്‍ രേഖപ്പെടുത്തിയ 3.1 ബില്യണ്‍ ഡോളറിനേക്കാള്‍ 15 മടങ്ങ് കൂടുതല്‍.കണക്കുകള്‍ പ്രതീക്ഷിച്ചതിലും ഉയര്‍ന്നതാണെന്ന് ഇക്ര ചീഫ് എക്കണോമിസ്റ്റ് അദിതി നായര്‍ പറഞ്ഞു.

X
Top