വീട്ടിലും ലോക്കറിലും വെറുതെ ഇരിക്കുന്ന സ്വർണം നോട്ടമിട്ട് കേന്ദ്ര സർക്കാർ; ഇറക്കുമതി കുറയ്ക്കാന്‍ പദ്ധതികള്‍ഇന്ത്യ- ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ പ്രാബല്യത്തിൽഇന്ധനവില 12 രൂപ വരെ കൂടിയേക്കും; കനത്ത നഷ്ടത്തിലെന്ന് കമ്പനികള്‍സാമ്പത്തിക ആഘാതം ചെറുക്കാൻ നീക്കം; ആർബിഐ വിറ്റഴിച്ചത് 1.14 ലക്ഷം കോടി രൂപ മൂല്യമുള്ള സ്വർണംഏപ്രിലിൽ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിൽ കുറവ്

കറന്റ് അക്കൗണ്ട് കമ്മി എക്കാലത്തേയും ഉയരത്തില്‍

ന്യൂഡല്‍ഹി:ജൂലൈ-സെപ്തംബര്‍ പാദ കറന്റ് അക്കൗണ്ട് കമ്മി (സിഎഡി) സര്‍വകാല ഉയരത്തിലെത്തി. 36.4 ബില്യണ്‍ ഡോളറാണ് കഴിഞ്ഞ പാദത്തില്‍ രാജ്യം രേഖപ്പെടുത്തിയ കറന്റ് അക്കൗണ്ട് കമ്മി. മുന്‍പാദത്തെ അപേക്ഷിച്ച് ഇരട്ടിയും 2021 മൂന്നാം പാദത്തെ അപേക്ഷിച്ച് നാല്് മടങ്ങും അധികമാണിത്.

2012-13 വര്‍ഷത്തെ 31.77 ബില്യണ്‍ ഡോളറാണ് ഇതിന് മുന്‍പത്തെ റെക്കോര്‍ഡ്. ഡിസംബര്‍ 29 ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പുറത്തുവിട്ട ഡാറ്റകളാണ് ഇക്കാര്യം വെളിപെടുത്തുന്നത്. ചരക്ക് വ്യാപാരക്കമ്മി 63.0 ബില്യണ്‍ ഡോളറില്‍ നിന്ന് 83.5 ബില്യണ്‍ ഡോളറായി വര്‍ധിച്ചതാണ് കറന്റ് അക്കൗണ്ട് കമ്മി വര്‍ധിപ്പിച്ചതെന്ന് ആര്‍ബിഐ പറയുന്നു.

2022-23 ആദ്യ പകുതിയിലെ കറന്റ് അക്കൗണ്ട് കമ്മി 54.5 ബില്യണ്‍ ഡോളറാണ്. 2021-22 ലെ ആദ്യ ആറ് മാസങ്ങളില്‍ രേഖപ്പെടുത്തിയ 3.1 ബില്യണ്‍ ഡോളറിനേക്കാള്‍ 15 മടങ്ങ് കൂടുതല്‍.കണക്കുകള്‍ പ്രതീക്ഷിച്ചതിലും ഉയര്‍ന്നതാണെന്ന് ഇക്ര ചീഫ് എക്കണോമിസ്റ്റ് അദിതി നായര്‍ പറഞ്ഞു.

X
Top