2024-25ൽ ധനക്കമ്മി ഉയർന്ന സംസ്ഥാനങ്ങളിൽ കേരളവുംവെള്ളി ഇറക്കുമതിയില്‍ വന്‍ ഇടിവ്; തീരുവ കൂട്ടി കേന്ദ്രസർക്കാർഇന്ത്യയുടെ 1.59 ബില്യൺ ഡോളറിന്റെ യൂറോപ്യൻ വിപണി സുരക്ഷിതം; മത്സ്യ-സമുദ്രോല്‍പ്പന്നങ്ങള്‍, മുട്ട, തേന്‍, എന്നിവ കയറ്റുമതി ചെയ്യാന്‍ അനുമതിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിരാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വർധിച്ചെന്ന് കേന്ദ്രസർക്കാർമെയ് മാസത്തെ സ്വർണ ഇറക്കുമതിയില്‍ വന്‍ ഇടിവ്

രൂപയില്‍ വ്യാപാരം; ചര്‍ച്ച നിര്‍ത്തിവച്ച് ഇന്ത്യയും റഷ്യയും

ന്യൂഡല്‍ഹി: വ്യാപാരം രൂപയില്‍ തീര്‍ക്കാനായി നടത്തുന്ന ചര്‍ച്ചകള്‍ ഇന്ത്യയും റഷ്യയും നിര്‍ത്തി.ഇത് സംബന്ധിച്ച് സമവായത്തിലെത്താന്‍ ഇരു രാഷ്ട്രങ്ങള്‍ക്കുമായില്ലെന്ന് ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.രൂപയുടെ സമാഹരണം ‘അഭികാമ്യമല്ല’ എന്ന് റഷ്യ കരുതുന്നു.

ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര വിടവ് റഷ്യയ്ക്ക് അനുകൂലമാണ്. അതുകൊണ്ടുതന്നെ പ്രതിവര്‍ഷം 40 ബില്യണ്‍ ഡോളറിലധികം രൂപ മോസ്‌ക്കോയ്ക്ക് മിച്ചം വരും. രൂപ പൂര്‍ണ്ണമായും കണ്‍വേര്‍ട്ടബിളല്ലാത്തതും ആഗോളകയറ്റുമതിയില്‍ ഇന്ത്യയുടെ വിഹിതം 2 ശതമാനം മാത്രമായതും രൂപ കൈവശം വയ്‌ക്കേണ്ടതിന്റെ ആവശ്യകത കുറയ്ക്കുന്നു.

റഷ്യയില്‍ നിന്ന് വിലകുറഞ്ഞ എണ്ണയും കല്ക്കരിയും വാങ്ങുന്ന ഇന്ത്യന് ഇറക്കുമതിക്കാര്ക്ക് തീരുമാനം തിരിച്ചടിയാകും.രൂപയിലുള്ള ഇടപാട് വഴി കറന്‍സി പരിവര്‍ത്തന ചെലവ് കുറയ്ക്കാമെന്ന് അവര്‍ കരുതിയിരുന്നു.

X
Top