ക്രൂഡ് ഓയിൽ വിലയിൽ 112% വർദ്ധന; ആശങ്കയിൽ എണ്ണക്കമ്പനികൾയുദ്ധ സാഹചര്യത്തില്‍ കയറ്റുമതിക്കാർക്കായി ‘റിലീഫ്’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർകപ്പലിൽ കയറ്റിയ ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കിയേക്കുംഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർ

ഇന്ത്യക്കാരുടെ വിദേശ സാമ്പത്തിക ആസ്തിയില്‍ 43.9 ബില്യണ്‍ ഡോളര്‍ ഇടിവ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ നിവാസികളുടെ വിദേശ സാമ്പത്തിക ആസ്തികള്‍ ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ 43.9 ബില്യണ്‍ ഡോളര്‍ ഇടിഞ്ഞു. ഇന്ത്യയിലെ പ്രവാസി സാമ്പത്തിക ആസ്തികള്‍ 9.6 ബില്യണ്‍ ഡോളറായാണ് കുറഞ്ഞത്. വെള്ളിയാഴ്ച പുറത്തിറങ്ങിയ ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, അന്താരാഷ്ട്ര നിക്ഷേപ സ്ഥാന(ഐഐപി) റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.

അതേസമയം, വ്യാപാര വായ്പ, കറന്‍സി, നിക്ഷേപം എന്നിവയിലും നേരിട്ടുള്ള വിദേശ നിക്ഷേപത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. റിപ്പോര്‍ട്ട് അനുസരിച്ച്, 2022-23 രണ്ടാം പാദത്തില്‍ പ്രവാസികളുടെ അറ്റ ക്ലെയിമുകള്‍ 2022 സെപ്റ്റംബറില്‍ 389.6 ബില്യണ്‍ ഡോളറായി. 34.3 ബില്യണ്‍ ഡോളര്‍ വളര്‍ച്ചയാണിത്.

വിദേശ ബാധ്യതകളില്‍ ഇടിവുണ്ടാക്കിയത് പ്രധാനമായും അറ്റ നേരിട്ടുള്ള നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കുകാരണമാണ്. രൂപയുടെ ഇടിവും ഡോളറിന്റെ ഉയര്‍ച്ചയും ബാധ്യത മാറ്റത്തെ സ്വാധീനിച്ചു.

X
Top