എൽപിജി ക്ഷാമത്തിനിടെ കുതിച്ചുയർന്ന് ഇൻഡക്ഷൻ കുക്കർ വിൽപനപാചകവാതക ക്ഷാമം ട്രെയിനുകളിലേക്കും; അടിയന്തര നടപടികളുമായി ഐആർസിടിസി10,800 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രികേരളത്തെ പെട്രോകെമിക്കൽ ഹബ്ബ് ആക്കുക ലക്ഷ്യം: പ്രധാനമന്ത്രി നരേന്ദ്രമോദിബദൽ മാർഗങ്ങളിലൂടെ എൽപിജി, എൽഎൻജി എന്നിവ എത്തിക്കാൻ കേന്ദ്രസർക്കാര്‍

ആഗോള തകര്‍ച്ചയിലും പതറാതെ ഇന്ത്യന്‍ ഐപിഒ വിപണി

മുംബൈ: ആഗോള പ്രാരംഭ പബ്ലിക് ഓഫറുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ ഐപിഒ വിപണി മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവച്ചതെന്ന് റിപ്പോര്‍ട്ട്. കിഴക്കന്‍ യൂറോപ്പിലെ ഭൗമരാഷ്ട്രീയ പ്രതിസന്ധി, പലിശനിരക്കുകള്‍, നിക്ഷേപകരുടെ അപകടസാധ്യത എന്നിവ വലിയതോതില്‍ ഇന്ത്യന്‍ ഐപിഒകളെ സ്പര്‍ശിച്ചില്ല. 2022ലെ ആദ്യ അഞ്ച് മാസങ്ങളില്‍ 16 കമ്പനികള്‍ ഐപിഒ നടത്തി.
40,942 കോടി രൂപയിലധികമാണ് ഇവര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് സമാഹരിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 41 ശതമാനം വര്‍ധനവാണിത്. 2021ലെ ആദ്യ അഞ്ച് മാസങ്ങളില്‍ 19 കമ്പനികള്‍ക്ക് ഐപിഒ വിപണിയില്‍ നിന്ന് 29,038 കോടി രൂപമാത്രമാണ് സ്വരൂപിക്കാനായത്.
ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ 21,000 കോടി രൂപയുടെ ഇഷ്യൂ 2022ലെ മൊത്തം ഐപിഒ മൂല്യത്തിന്റെ 50 ശതമാനത്തിലധികമായി. അതുകൊണ്ടുതന്നെ എല്‍ഐസിയെ ഒഴിവാക്കിയാല്‍ ദലാല്‍ സ്ട്രീറ്റിലെ ഐപിഒ മൂല്യം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 31 ശതമാനം കുറവാണ്. അതേസമയം പടിഞ്ഞാറന്‍ രാജ്യങ്ങളിലെയും ആഗോള തലത്തിലെയും ഐപിഒ വിപണികള്‍ നഷ്ടത്തിലേയ്ക്ക് വീണു.
യുഎസിന്റെയും യൂറോപ്പിന്റെയും ഐപിഒ മൂല്യത്തില്‍ ആദ്യ അഞ്ച് മാസങ്ങളില്‍ 90 ശതമാനം ഇടിവ് സംഭവിച്ചു. ആഗോളതലത്തില്‍, ഐപിഒ മൂല്യം 2022ലെ ആദ്യ അഞ്ച് മാസങ്ങളില്‍ 81 ബില്യണ്‍ ഡോളറായി കുറഞ്ഞു. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ ഇത് 283 ബില്യണ്‍ ഡോളറായിരുന്നു. തൊട്ടുമുന്‍വര്‍ഷത്തേക്കാള്‍ 71 ശതമാനം കൂടുതല്‍.

അതേസമയം 2022ലെ ലിസ്റ്റിംഗുകളുടെ എണ്ണത്തിലും കുറവ് സംഭവിച്ചു. 2021ല്‍ 1,237 കമ്പനികള്‍ ലിസ്റ്റ് ചെയ്തപ്പോള്‍ 2022ല്‍ ഇത് 596 ആയി ചുരുങ്ങി.

X
Top