ആഗോള വളര്‍ച്ചയുടെ എഞ്ചിന്‍ ഇന്ത്യയാവുമെന്ന് ലോക സാമ്പത്തിക ഫോറംലോകത്തെ ഏറ്റവും വേഗം വളരുന്ന സമ്പദ്‍വ്യവസ്ഥയെന്ന നേട്ടം നിലനിർത്തി ഇന്ത്യതാരിഫ് യുദ്ധത്തിന്റെ കരിനിഴലില്‍ ചൈനയുടെ തൊഴില്‍ മേഖലആദായ നികുതി റിട്ടേണുകൾ സമർപ്പിക്കാനുള്ള സമയപരിധി നീട്ടിആളോഹരി വരുമാനം: ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ സ്ഥാനം 141

രാജ്യത്ത് വിമാന നിർമാണത്തിന് തുടക്കമിടാൻ ഇന്ത്യ

ന്യൂഡല്‍ഹി: അർദ്ധചാലക നിർമാണത്തിന് പിന്നാലെ വിമാന നിർമാണത്തിലേക്കും(aircraft manufacturing) കടക്കാൻ തീരുമാനിച്ച്‌ ഇന്ത്യ(India).

രാജ്യത്ത് വിമാന നിർമാണം ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി കെ രാംമോഹൻ നായിഡുവാണ് വ്യക്തമാക്കിയത്.

വിമാന നിർമാണത്തില്‍ ഇന്ത്യയെ ലോക നേതൃത്വത്തിലാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനായി സ്പെഷ്യല്‍ പർപ്പസ് വെഹിക്കിള്‍ (എസ്പിവി/SPV) വഴി പ്രത്യേക സംഘം രൂപീകരിക്കാനും പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ ഇന്ത്യൻ വിമാനക്കമ്പനികള്‍ ഉപയോഗിക്കുന്ന എല്ലാ വിമാനങ്ങളും ബോയിംഗ് അല്ലെങ്കില്‍ എയർബസ് കമ്പനികളുടേതാണ്. എന്നാല്‍ ഇതിന് മാറ്റമുണ്ടാക്കാനും, ഇന്ത്യയില്‍ ആഭ്യന്തരമായി വിമാനങ്ങള്‍ നിർമിക്കാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്.

ഇത് വഴി കോടികള്‍ രാജ്യത്തിന് നേട്ടമായി ലഭിക്കുമെന്നും കണക്കുകള്‍ പറയുന്നു. കൂടാതെ വ്യോമയാന മേഖലയില്‍ ഇന്ത്യ സ്വയംപര്യാപ്തത കൈവരിക്കാനുമാകും.

വിമാന നിർമാണ സാങ്കേതികവിദ്യ അറിയാത്ത ഇന്ത്യൻ കമ്പനികള്‍ ഇപ്പോള്‍ എഞ്ചിൻ പോലുള്ള പ്രധാന ഭാഗങ്ങള്‍ക്കായി വിദേശ കമ്പനികളെ ആശ്രയിക്കുകയാണ് ചെയ്യുന്നത്. ഈ പ്രതിസന്ധി മറികടന്നാണ് വിമാന നിർമാണത്തിലേക്ക് ചുവടുവെക്കാനുള്ള സർക്കാർ തീരുമാനം.

നിർമാണത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളില് എന്തെങ്കിലും പോരായ്മയുണ്ടായാല് അത് കണ്ടെത്തി മറികടക്കുക എന്നതായിരിക്കും എസ്പിവി സംഘത്തിന്റെ ലക്ഷ്യമെന്നും പറയപ്പെടുന്നു.

സർക്കാരിന്റെ ഈ ലക്ഷ്യത്തില്‍ എച്ച്‌എഎല്ലിന്റെ പങ്ക് പ്രധാനമാണ്. യുദ്ധവിമാനങ്ങള്‍ നിർമിക്കുന്നതില്‍ എച്ച്‌എഎല്ലിനുള്ള പരിചയം ഇതിന് മുതല്‍ കൂട്ടാകുമെന്നും റിപ്പോർട്ടുണ്ട്.

X
Top