നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മുന്നിൽ മഹാരാഷ്‌ട്രറെയര്‍ എര്‍ത്ത് ധാതുക്കള്‍ തദ്ദേശീയമായി ഉല്‍പ്പാദിപ്പിക്കാൻ ഇന്ത്യഇന്ത്യയുടെ കയറ്റുമതി ലക്ഷം കോടി ഡോളറിലേക്ക്ജിഎസ്ടി റിട്ടേൺ ഫയലിങ്ങിന് ഇനി 3 വർഷം കട്ട്-ഓഫ് സമയം27 കോടി ഇന്ത്യക്കാർ ദാരിദ്ര്യത്തില്‍നിന്ന് മുക്തരായെന്ന് ലോകബാങ്ക്‌ റിപ്പോര്‍ട്ട്

റെയര്‍ എര്‍ത്ത് ധാതുക്കള്‍ തദ്ദേശീയമായി ഉല്‍പ്പാദിപ്പിക്കാൻ ഇന്ത്യ

ന്യൂഡെല്‍ഹി: ഇവികള്‍ക്കും പ്രതിരോധ മേഖലയ്‌ക്കും ആവശ്യമായ നിര്‍ണായക ഘടകമായ റെയര്‍ എര്‍ത്ത് ധാതുക്കളുടെ കയറ്റുമതി ചൈന നിര്‍ത്തിവെച്ചതോടെ പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം തുടങ്ങി.

ദീര്‍ഘകാല അടിസ്ഥാനത്തില്‍ റെയര്‍ എര്‍ത്ത് ധാതുക്കളുടെ വലിയ കരുതല്‍ ശേഖരം തയാറാക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കമ്പനികളുമായി സര്‍ക്കാര്‍ ചര്‍ച്ചകള്‍ ആരംഭിച്ചു. റെയര്‍ എര്‍ത്ത് മാഗ്നറ്റുകളുടെ ആഭ്യന്തര ഉല്‍പ്പാദനത്തിന് കേന്ദ്രം സാമ്പത്തിക പ്രോത്സാഹനങ്ങള്‍ നല്‍കും.

ഏപ്രില്‍ 4 മുതല്‍ റെയര്‍ എര്‍ത്ത് ധാതുക്കളുടെ കയറ്റുമതി ചൈന നിയന്ത്രിച്ചിരിക്കുകയാണ്. ലോകമെമ്പാടുമുള്ള പ്രധാന വ്യവസായങ്ങളില്‍, പ്രത്യേകിച്ച് ഓട്ടോ വ്യവസായത്തില്‍ ഇത് ആശങ്ക ഉയര്‍ത്തിയിരിക്കുന്നു. ലോകത്തിന് ആവശ്യമായ റെയര്‍ എര്‍ത്ത് ധാതുക്കളുടെ 90% പ്രോസസ്സ് ചെയ്യുന്നത് ചൈനയാണ്.

സംശുദ്ധ ഊര്‍ജം, ഇലക്ട്രിക് വാഹനങ്ങള്‍, പ്രതിരോധ മേഖല എന്നിവയാണ് റെയര്‍ എര്‍ത്ത് ധാതുക്കളുടെ പ്രധാന ആവശ്യക്കാര്‍. പ്രതിരോധ ആവശ്യങ്ങള്‍ക്ക് ഇവ ഉപയോഗിക്കുന്നു എന്നു ചൂണ്ടിക്കാട്ടിയാണ് ചൈന കയറ്റുമതി രണ്ടു മാസമായി തടഞ്ഞിരിക്കുന്നത്.

ഇന്ത്യയുടെ ഇവി മേഖലയെ ഇപ്പോള്‍ത്തന്നെ റെയര്‍ എര്‍ത്ത് ധാതുക്കളുടെ ക്ഷാമം ബാധിച്ചിട്ടുണ്ട്. 17 ധാതുക്കളാണ് റെയര്‍ എര്‍ത്ത് ധാതുക്കള്‍ എന്ന് അറിയപ്പെടുന്നത്. ഇവ മണ്ണില്‍ സുലഭമാണെങ്കിലും ചിതറിക്കിടക്കുന്നതിനാല്‍ വേര്‍തിരിച്ചെടുക്കുന്നത് ആയാസകരമാണ്.

ചൈനയില്‍ കുറഞ്ഞ കൂലി നിലനില്‍ക്കുന്നതിനാല്‍ ഈ മേഖലയെ ലാഭകരമായി പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്നുണ്ട്.

ഇലക്ട്രിക് കാര്‍ മോട്ടോറുകളിലും കാറ്റാടി യന്ത്രങ്ങളിലും ഉപയോഗിക്കുന്ന ശക്തമായ കാന്തങ്ങള്‍ നിര്‍മ്മിക്കാന്‍ റെയര്‍ എര്‍ത്ത് ധാതുക്കളാണ് ഉപയോഗിക്കുന്നത്. സ്മാര്‍ട്ട്‌ഫോണുകള്‍, കമ്പ്യൂട്ടര്‍ സ്‌ക്രീനുകള്‍, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയിലും ഇവ ഉപയോഗിക്കുന്നു.

റഡാര്‍, ഗൈഡന്‍സ് സിസ്റ്റങ്ങള്‍ തുടങ്ങിയ പ്രതിരോധ ഉപകരണങ്ങളും എംആര്‍ഐ പോലുള്ള മെഡിക്കല്‍ മെഷീനുകളും നിര്‍മിക്കാന്‍ ഇവ അത്യാവശ്യമാണ്.

യുഎസ് ജിയോളജിക്കല്‍ സര്‍വേയുടെ കണക്കനുസരിച്ച് ലോകത്തിലെ മൂന്നാമത്തെ വലിയ റെയര്‍ എര്‍ത്ത് ധാതു നിക്ഷേപം ഇന്ത്യയിലാണുള്ളത്. 6.9 ദശലക്ഷം ടണ്‍ വരും ഇതെന്ന് കണക്കാക്കപ്പെടുന്നു. എന്നാല്‍ സ്വകാര്യ കമ്പനികളില്‍ നിന്നുള്ള പരിമിതമായ നിക്ഷേപം കാരണം വളരെ കുറഞ്ഞ അളവിലാണ് ഇവ വേര്‍തിരിച്ചെടുക്കുന്നത്.

ഇന്‍സെന്റീവുകള്‍
കേന്ദ്ര ഘന വ്യവസായ മന്ത്രാലയം തയ്യാറാക്കിയ പദ്ധതി പ്രകാരം ആഭ്യന്തരമായി ഉല്‍പാദിപ്പിക്കുന്ന റെയര്‍ എര്‍ത്ത് ധാതുക്കളും ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നവയും തമ്മിലുള്ള വിലവ്യത്യാസം കമ്പനികള്‍ക്ക് ധനസഹായമായി നല്‍കും. ഇന്ത്യയില്‍ റെയര്‍ എര്‍ത്ത് ധാതു ഖനനം ആകര്‍ഷകവും ലാഭകരവുമാക്കാനാണ് പദ്ധതി. എന്നിരുന്നാലും, ഈ പദ്ധതിക്കുള്ള ധനസഹായം എത്രയാണെന്ന് തീരുമാനിച്ചിട്ടില്ല.

എന്നിരുന്നാലും തല്‍ക്കാലം പ്രശ്‌നം പരിഹരിക്കുന്നതിന് ചൈനീസ് സര്‍ക്കാരുമായി സംസാരിക്കാന്‍ ഹെവി ഇന്‍ഡസ്ട്രീസ് മന്ത്രാലയം ഓട്ടോ വ്യവസായ മേഖലയുടെ പ്രതിനിധി സംഘത്തെ ചൈനയിലേക്ക് അയച്ചേക്കും. എന്നിരുന്നാലും ദീര്‍ഘകാല പ്രശ്‌ന പരിഹാരം ചൈനയെ ആശ്രയിക്കാതെ തദ്ദേശീയമായി റെയര്‍ എര്‍ത്ത് ധാതുക്കള്‍ ഖനനം ചെയ്യുന്നതാണെന്ന് കേന്ദ്ര സര്‍ക്കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

X
Top