ക്രൂഡ് ഓയിൽ വിലയിൽ 112% വർദ്ധന; ആശങ്കയിൽ എണ്ണക്കമ്പനികൾയുദ്ധ സാഹചര്യത്തില്‍ കയറ്റുമതിക്കാർക്കായി ‘റിലീഫ്’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർകപ്പലിൽ കയറ്റിയ ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കിയേക്കുംഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർ

അപൂർവ മൂലക കാന്തങ്ങൾ പ്രാദേശികമായി നിർമിക്കുന്നതിന് ഇന്ത്യ

ന്യൂഡൽഹി: ആഭ്യന്തര ഉത്പാദനത്തിന് സാമ്പത്തിക പ്രോത്സാഹനങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ട് അപൂർവ മൂലക കാന്തങ്ങൾ പ്രാദേശികമായി നിർമിക്കുന്നതിന് ഇന്ത്യ കമ്പനികളുമായി ചർച്ചകൾ നടത്തിവരികയാണെന്ന് റിപ്പോർട്ടുകൾ. ആഭ്യന്തര ശേഖരം ഉയർത്തുകയും ചൈനയിൽ നിന്നുള്ള ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.

വലിയൊരു വിതരണ ശൃംഖല കെട്ടിപ്പടുക്കാൻ വർഷങ്ങളെടുക്കുമെങ്കിലും ചൈനയിൽ നിന്നുള്ള കയറ്റുമതിയെ ഇന്ത്യ ആശ്രയിക്കുന്നത് കുറയ്ക്കും. ഏപ്രിൽ 4ന് അപൂർവ ഭൗമ വസ്തുക്കളുടെ കയറ്റുമതി നിയന്ത്രിക്കാനുള്ള ചൈനയുടെ നീക്കം ആഗോള വ്യവസായങ്ങളിൽ, പ്രത്യേകിച്ച് ഓട്ടോമൊബൈൽ വ്യവസായത്തിൽ വലിയ തിരിച്ചടിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഏപ്രിലിൽ ഏർപ്പെടുത്തിയ തീരുവകൾക്കു മറുപടിയായിട്ടാണ് ചൈന ഏഴ് അപൂർവ ഭൗമ മൂലകങ്ങളുടെ കയറ്റുമതിക്ക് നിയന്ത്രണങ്ങൾ വരുത്തിയത്. ഈ നിയന്ത്രണം ആഗോള കാർ നിർമാണത്തെ ഒന്നടങ്കം ബാധിക്കും.

ഈ അപൂർവ മൂലക കാന്തങ്ങൾ വൈദ്യുത വാഹനങ്ങൾ, പുനരപയോഗ ഉൗർജ സംവിധാനങ്ങൾ, പ്രതിരോധ സാങ്കേതിക വിദ്യ എന്നിവയിൽ അത്യന്താപേക്ഷിതമാണ്. ഈ അപൂർവ ഭൗമമൂലകകാന്തങ്ങളുടെ ആഗോള സംസ്കരണ ശേഷിയുടെ 90 ശതമാനത്തിലധികവും നിയന്ത്രിക്കുന്നത് ചൈനയാണ്.

കേന്ദ്ര സർക്കാർ അപൂർവ മൂലക കാന്തങ്ങളുടെ ആഭ്യന്തര ഉത്പാദന ശേഷി വികസിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്നും കമ്പനികൾക്ക് ഉത്പാദനാധിഷ്ഠിത സാമ്പത്തിക ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

X
Top