വളർച്ചാനിരക്കിൽ ഇരട്ടയക്ക മുന്നേറ്റവുമായി തമിഴ്നാട്പെട്രോളിൽ ഉയർന്ന അളവിൽ എഥനോൾ; കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സർക്കാർഉഷ്ണതരംഗവും കാലവർഷത്തിലെ കുറവും വെല്ലുവിളിയാകുന്നു; വിലക്കയറ്റ ഭീഷണിയില്‍ ഇന്ത്യപ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തം

2030 ഓടെ 65 ശതമാനത്തിലധികം വൈദ്യുതി ഫോസില്‍ ഇതര ഇന്ധനങ്ങളില്‍ നിന്ന്

ന്യൂഡല്‍ഹി: 2030 ല്‍, 65 ശതമാനത്തിലധികം വൈദ്യുതി ഉല്‍പാദിപ്പിക്കുക ഫോസില്‍ ഇതര ഇന്ധനങ്ങളില്‍ നിന്നായിരിക്കും. ഹരിത ഊര്‍ജത്തെക്കുറിച്ചുള്ള സിഐഐ സമ്മേളനം അഭിസംബോധന ചെയ്ത് ഊൗര്‍ജ മന്ത്രി ആര്‍.കെ. സിംഗാണ് ഇക്കാര്യം പറഞ്ഞത്. 65 ശതമാനം വൈദ്യുതിയാണ് ഫോസില്‍ ഇതര ഇന്ധനങ്ങളില്‍ നിന്ന് ലക്ഷ്യം വയ്ക്കുന്നത്.

എന്നാല്‍ ഉത്പാദനം മെച്ചപ്പെടുന്നതോടെ ശേഷി അതിലും ഉയര്‍ന്നേയ്ക്കും. 2030ഓടെ ഇന്ത്യയ്ക്ക് 90 ജിഗാവാട്ട് സൗരോര്‍ജ്ജ നിര്‍മ്മാണ ശേഷിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. ഇതില്‍ 15-20 നിര്‍മാണ ശേഷി ഉപയോഗത്തിലാണ്.

ഉല്‍പ്പാദന ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീംII (പിഎല്‍ഐ-II) പ്രകാരം 40 ജിഗാവാട്ട് കൂട്ടിച്ചേര്‍ക്കപ്പെടും. കൂടുതല്‍ സോളാര്‍ സംവിധാനങ്ങള്‍ സജ്ജീകരിക്കാന്‍ മന്ത്രി വ്യവസായികളോട് അഭ്യര്‍ത്ഥിച്ചു. 170 ജിഗാവാട്ട് പുനരുപയോഗ ഊര്‍ജം (വലിയ ജലവൈദ്യുത ഉല്‍പ്പാദനം ഉള്‍പ്പെടെ) രാജ്യത്ത് ഉണ്ടെന്നും, മറ്റൊരു 80 ജിഗാവാട്ട് നിര്‍മ്മാണത്തിലാണെന്നും അദ്ദേഹം അറിയിച്ചു.

2030 ഓടെ 500 ജിഗാവാട്ട് പുനരുപയോഗ ഊര്‍ജം കൈവരിക്കാനാണ് ഇന്ത്യ പദ്ധതിയിട്ടിരിക്കുന്നത്. ഇതില്‍ ഗ്രീന്‍ ഹൈഡ്രജന്‍ ഉല്‍പ്പാദനശേഷി 35-40 ദശലക്ഷം ടണ്‍ ആയിരിക്കും. 25 ദശലക്ഷം ടണ്‍ ഗ്രീന്‍ ഹൈഡ്രജന്‍ ശേഷി സ്വായത്തമാക്കാന്‍ വ്യവസായികള്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

X
Top