പശ്ചിമേഷ്യൻ സംഘർഷം: സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രിപെട്രോൾ, ഡീസൽ വില കുത്തനെ കൂട്ടി നയാരരണ്ട് മാസത്തേക്കുള്ള ഇന്ധനം സ്റ്റോക്കുണ്ടെന്ന് കേന്ദ്രസർക്കാർകേന്ദ്രസര്‍ക്കാരിന്റെ ധന കമ്മി കുറയുമെന്ന് ഫിനാൻസ് ബില്‍വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കാനൊരുങ്ങി ഇന്‍ഡിഗോ

2030 ഓടെ ഇന്ത്യ നൈപുണ്യശേഷിയുടെ ആഗോള കേന്ദ്രമായി മാറുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: 203-ഓടെ വിവിധ നൈപുണ്യശേഷി മേഖലകളില്‍ രാജ്യം ആഗോളതലത്തിലെ ഏറ്റവും വലിയ ശക്തികേന്ദ്രമായി മാറുമെന്ന് റിപ്പോര്‍ട്ട്.

സിഐഐ, ടാഗ്ഡ്, എഐസിടിഇ, എഐയു എന്നിവയുടെ സഹകരണത്തോടെ വീബോക്‌സ് ഇടിഎസ് ഇന്ത്യ നടത്തിയ ഇന്ത്യ സ്‌കില്‍സ് റിപ്പോര്‍ട്ട് 2025-ലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. റിപ്പോര്‍ട്ട് ആഗോളവിപണിയിലെ തൊഴില്‍ ആവശ്യകതയെ നിറവേറ്റുന്നതില്‍ രാജ്യത്തിന്റെ പങ്ക് ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യന്‍ ബിരുദധാരികള്‍ക്കിടയിലെ തൊഴില്‍ക്ഷമത 2024-ല്‍ ഏഴ് ശതമാനം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട് പറയുന്നു.

തെക്കുകിഴക്കന്‍ ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലെ വ്യവസായമേഖകളില്‍ പ്രവര്‍ത്തിക്കുന്ന 65 ശതമാനം ഇന്ത്യന്‍ തൊഴിലാളികളും 35 വയസ്സിന് താഴെയുള്ളവരാണ്.

ആഗോള ടാലന്റ് മൊബിലിറ്റിയിലെ പ്രധാനിയെന്ന നിലയില്‍ ഈ ദശകം ഇന്ത്യയുടേതാണെന്ന് ഇന്ത്യ സ്‌കില്‍സ് റിപ്പോര്‍ട്ടിന്റെ ചീഫ് കണ്‍വീനറും ഇടിഎസ് കമ്പനിയായ വീബോക്‌സ് സിഇഒയുമായ നിര്‍മല്‍ സിംഗ് അഭിപ്രായപ്പെട്ടു.

X
Top