സംസ്ഥാന നികുതിവിഹിതത്തിൽ ഗണ്യമായ വർധനയുണ്ടായേക്കില്ലലോക അരി വിപണിയില്‍ സൂപ്പര്‍ പവറായി ഇന്ത്യഇതുവരെ ലോകത്ത് ഖനനം ചെയ്‌തെടുത്തത് 2 ലക്ഷത്തിലധികം ടണ്‍ സ്വര്‍ണംമൊത്തവില പണപ്പെരുപ്പത്തില്‍ ഇടിവ്സംസ്ഥാനങ്ങളുടെ വായ്പയെടുക്കലിന് നിയന്ത്രണവുമായി കേന്ദ്രം

ലോക അരി വിപണിയില്‍ സൂപ്പര്‍ പവറായി ഇന്ത്യ

ഞാനും കഴിക്കുന്നത് ചോറ് തന്നെയാണ്, മലയാളികളെ സംബന്ധിച്ച് ഈ ഡയലോഗ് ഏറെ സുപരിചിതമാണ്. ഇന്ത്യയില്‍ അരിയോട് ഏറ്റവും കൂടുതല്‍ പ്രിയം കേരളക്കരയ്ക്കാണ്.

അതുപോലെ ലോകത്തിന് അരിയില്‍ പ്രിയം ഇന്ത്യയോടാണെന്ന ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ അരി കയറ്റുമതിക്കാരായി ഇന്ത്യ തുടരുന്നു. സ്റ്റാറ്റിസ്റ്റയില്‍ നിന്നുള്ള 2024- 2025 കണക്കുകള്‍ പ്രകാരം ഇന്ത്യ 22 ദശലക്ഷം മെട്രിക് ടണ്‍ അരി കയറ്റുമതി ചെയ്യുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

ഇത് എതിരാളികളായ തായ്ലന്‍ഡും, വിയറ്റ്നാമും കയറ്റുമതി ചെയ്യുന്നതിനേക്കാള്‍ ഏകദേശം മൂന്നിരട്ടി കൂടുതലാണ്. ഇതേ കാലയളവില്‍ ഇരു രാജ്യങ്ങളും 7.5 ദശലക്ഷം മെട്രിക് ടണ്‍ അരി മാത്രമേ കയറ്റുമതി ചെയ്യൂ എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഇന്ത്യയുടെ ശക്തി കേന്ദ്രങ്ങള്‍
അരി കയറ്റുമതിയില്‍ ഇന്ത്യയുടെ ശക്തിക്ക് പല കാരണങ്ങളുണ്ട്. വിശാലമായ നെല്‍ക്കൃഷി ഇടങ്ങള്‍, ഒന്നിലധികം വിളവെടുപ്പുകള്‍ക്ക് അനുകൂലമായ കാലാവസ്ഥ, ബസ്മതി, പാകം ചെയ്ത, സുഗന്ധമില്ലാത്ത ധാന്യങ്ങള്‍ തുടങ്ങിയ വ്യത്യസ്ത തരം അരിയുടെ ലഭ്യത എന്നിവ ഇതില്‍ എടുത്തു പറയേണ്ടതുണ്ട്.

ഇന്ത്യയിലെ വ്യത്യസ്ത പ്രദേശങ്ങള്‍ അരിയിലും വ്യത്യസ്ത കൊണ്ടുവരുന്നു. ലോകത്തെ സംബന്ധിച്ച് ഇന്ത്യ വൈവിധ്യമാര്‍ന്നതും, ആശ്രയിക്കാവുന്നതുമായ ഒരു വിതരണക്കാരനാണ്.

മികച്ച വില നിര്‍ണയം
താങ്ങാനാവുന്ന വിലനിര്‍ണ്ണയവും, ഇന്ത്യയുടെ നല്ല വ്യാപാര ബന്ധങ്ങളുമാണ് മറ്റൊരു കാരണം. സൗദി അറേബ്യ, ഇറാന്‍, നൈജീരിയ, യുണൈറ്റഡ് സ്റ്റേറ്റ്‌സ് തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യന്‍ അരിയുടെ പ്രധാന ഉപഭോക്താക്കള്‍.

ഇവരില്‍ നിന്നുള്ള ഡിമാന്‍ഡ് സ്ഥിരമായി തുടരുന്നത് ഇന്ത്യയ്ക്ക് അനുഗ്രഹമാണ്. കാര്‍ഷിക മേഖലയ്ക്ക് സര്‍ക്കാര്‍ നല്‍കുന്ന പിന്തുണ, കയറ്റുമതി പദ്ധതികള്‍, പ്രധാന തുറമുഖങ്ങളിലേക്കുള്ള പ്രവേശനം, കാര്യക്ഷമമായ ലോജിസ്റ്റിക്‌സ് എന്നിവ ഇന്ത്യയുടെ അരി കയറ്റുമതി ഏളുപ്പമാക്കുന്നു.

ഇന്ത്യയുടെ അരി കയറ്റുമതി
മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യ അരി കയറ്റുമതിയില്‍ ഏറെ മുന്നിലാണ്. തായ്ലന്‍ഡിനെയും, വിയറ്റ്‌നാമിനെയും അപേക്ഷിച്ച് 14.5 ദശലക്ഷം മെട്രിക് ടണ്‍ കൂടുതല്‍ അരി രാജ്യം കയറ്റുമതി ചെയ്യുന്നു.

ഇന്ത്യയിലെ അരി ഉപഭോഗം എത്രമാത്രം വലുതാണെന്നു കൂടി നിങ്ങള്‍ ഓര്‍ക്കണം. ഈ ആവശ്യങ്ങള്‍ക്കു ശേഷമാണ് കയറ്റുമതി എന്നതാണു ഹൈലൈറ്റ്. 5.3 മില്യണ്‍ ടണ്‍ അരി കയറ്റുമതിയുമായി പാകിസ്താനാണ് ഈ ലിസ്റ്റില്‍ നാലാമത്.

3.4 മില്യണ്‍ ടണ്‍ കയറ്റുമതി ചെയ്യുന്ന കംബോഡിയ അഞ്ചാമതാണ്. അമേരിക്ക, മ്യാന്‍മര്‍, ബ്രസീല്‍, ചൈന, ഉറുഗ്വേ എന്നിവരാണ് ലിസ്റ്റില്‍ ആദ്യ പത്തിലുള്ള ബാക്കിയുള്ളവര്‍.

ജനപ്രിയമായി ഇന്ത്യന്‍ ബസുമതി
അര ഇനങ്ങളില്‍ എന്നും ജനങ്ങള്‍ക്കു പ്രിയം ഇന്ത്യന്‍ ബസുമതിയോട് തന്നെ. ഇവിടെ തന്നെ നിരവധി ഓപ്ഷനുകള്‍ ഇന്ത്യയ്ക്കുണ്ട്.

ഇവയ്‌ക്കെല്ലാം തന്നെ ആവശ്യക്കാരുമുണ്ട്. ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി വിജയങ്ങളിലൊന്ന് ബസ്മതി അരിയാണ്. നീളമുള്ള ഈ അരി സുഗന്ധത്തിനും പേരുകേട്ടതാണ്.

യൂറോപ്പിലും മിഡില്‍ ഈസ്റ്റിലും ബിരിയാണി, പിലാഫ് തുടങ്ങിയ വിഭവങ്ങള്‍ക്ക് പ്രത്യേകിച്ചും ഇന്ത്യന്‍ ബസ്മതിയാണ് ഉപയോഗിക്കുന്നത്. അതേസമയം ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ദൈനംദിന പാചകത്തിന് ഉതകുന്ന ഇന്ത്യന്‍ അരികള്‍ക്കു വന്‍ ഡിമാന്‍ഡുണ്ട്.

യുവാക്കളും രംഗത്ത്
കഴിഞ്ഞ കുറച്ച വര്‍ഷങ്ങള്‍ക്കു മുമ്പ് വരെ യുവാക്കള്‍ കാര്‍ഷിക ജോലികളില്‍ നിന്ന് അകലം പാലിച്ചിരുന്നു. എന്നാല്‍ ഇന്ന് മികച്ച ജോലികള്‍ ഉപേക്ഷിച്ച് കൃഷിയിലേയ്ക്ക് തിരിയുന്ന യുവജനങ്ങള്‍ കൂടുതലാണ്.

സര്‍ക്കാര്‍ നല്‍കുന്ന പിന്തുണയും, ലഭിക്കുന്ന മികച്ച വിപണിയുമാണ് ഇതിനു കാരണം. സര്‍ക്കാരിനെ സംബന്ധിച്ച് രാജ്യത്തെ തൊഴിലില്ലായ്മയ്ക്കു ഒരു മറുപടി കൂടിയാണ് ഈ കാര്‍ഷിക മേഖല.

X
Top