100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

നവീകരണ, സ്വാശ്രയത്വ ലക്ഷ്യങ്ങള്‍ ഉന്നം വച്ച്ഒരു ലക്ഷം കോടി രൂപയുടെ ഡീപ്പ്‌ടെക്ക് പദ്ധതി

ന്യൂഡല്‍ഹി:ഡീപ്പ് ടെക്‌നോളജി ഗവേഷണത്തിനും നവീകരണത്തിനുമായി കേന്ദ്രസര്‍ക്കാര്‍ ഒരു ലക്ഷം കോടി രൂപ വകയിരുത്തും. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലാണ് പ്രഖ്യാപനം നടത്തിയത്. 24-ാമത് ടൈക്കോണ്‍ ഡല്‍ഹി-എന്‍സിആറില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.ഡീപ് ടെക്കില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ), റോബോട്ടിക്‌സ്, ക്വാണ്ടം കമ്പ്യൂട്ടിംഗ്, ബയോടെക്‌നോളജി, അഡ്വാന്‍സ്ഡ് മെറ്റീരിയലുകള്‍ തുടങ്ങിയ മേഖലകള്‍ ഉള്‍പ്പെടുന്നു. സാധാരണ ഉപഭോക്തൃ ആപ്പുകളില്‍ നിന്നോ സോഫ്റ്റ്വെയറില്‍ നിന്നോ വ്യത്യസ്തമായി, ഡീപ് ടെക് സൊല്യൂഷനുകള്‍ വികസിപ്പിക്കാന്‍ പലപ്പോഴും കൂടുതല്‍ സമയമെടുക്കും. വാണിജ്യപരമായി ഉപയോഗിക്കുന്നതിന് മുമ്പ് കാര്യമായ ഗവേഷണം ആവശ്യമായതിനാലാണിത്.

സ്റ്റാര്‍ട്ടപ്പ് ഫണ്ട് ഓഫ് ഫണ്ടുകളുടെ അടുത്ത പതിപ്പിന്റെ മുഴുവന്‍ കോര്‍പ്പസും – 10,000 കോടി രൂപ – ഡീപ് ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്കായി നീക്കിവയ്ക്കുമെന്ന് മന്ത്രി ഗോയല്‍ പറഞ്ഞു. പ്രാരംഭ ഘട്ടത്തിലുള്ള കമ്പനികളെ പിന്തുണയ്ക്കുന്നതിനായാണ് ഈ ഫണ്ട് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.ഇന്ത്യന്‍ സംരംഭകരെ ഉടമസ്ഥാവകാശം സംരക്ഷിക്കാന്‍ സഹായിക്കുക, വളരെ നേരത്തെ കമ്പനി വിദേശ നിക്ഷേപകര്‍ക്ക് വില്‍ക്കുന്നത് ഒഴിവാക്കുക തുടങ്ങിയവയാണ് ഫണ്ടിന്റെ ലക്ഷ്യങ്ങള്‍.

ഇതിന് പുറമെ ഗവേഷണത്തിനും വികസനത്തിനുമായി പന്ത്രണ്ട് ബില്യണ്‍ ഡോളര്‍ ഗ്രാന്റ് ഉള്‍പ്പെടെ ഏകദേശം 1,00,000 കോടി രൂപയുടെ വിശാലമായ പാക്കേജും സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നു. ശാസ്ത്ര സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍, സ്വകാര്യ കമ്പനികള്‍ എന്നിവയെ പിന്തുണയ്ക്കുന്നതിനാണ് ഈ ഗ്രാന്റ് ഉപയോഗിക്കുക.

സാങ്കേതിക, ഊര്‍ജ്ജമേഖലയിലെ വിദേശ ആശ്രയത്വം ഇന്ത്യ കുറയ്ക്കണമെന്ന് ഗോയല്‍ പറഞ്ഞു. ഉല്‍പ്പാദനത്തിനും സേവനങ്ങള്‍ക്കും അപ്പുറം സ്വാശ്രയത്വം സാങ്കേതിക,നവീകരണങ്ങളിലേയ്ക്ക് വ്യാപിക്കണം. ആഗോള കമ്പനികള്‍ക്ക് ഒരു ബാക്ക്-ഓഫീസ് മാത്രമായി ഇന്ത്യ തുടരരുത്. മറിച്ച് പുതിയ ആശയങ്ങളുടെയും ഉല്‍പ്പന്നങ്ങളുടെയും സ്രഷ്ടാവാകണം.

X
Top