രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

സാധാരണ മണ്‍സൂണ്‍ പ്രവചിച്ച് കാലാവസ്ഥ വകുപ്പ്, ജൂണ്‍ നാലിന് കേരളത്തില്‍ കാലവര്‍ഷം

ന്യൂഡല്‍ഹി: തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍, ആന്‍ഡമാന്‍ കടല്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവയിലേക്ക് കൂടുതല്‍ മുന്നേറുകയാണെന്ന് ഐഎംഡി (ഇന്ത്യന്‍ കാലവസ്ഥ വകുപ്പ്) അധികൃതര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ജൂണ്‍ നാലിന് കേരളത്തില്‍ കാലവര്‍ഷം ആരംഭിക്കും. എല്‍നിനോയും ഇന്ത്യന്‍ മണ്‍സൂണും തമ്മില്‍ ഒരു ബന്ധവും കാണുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പത്രസമ്മേളനത്തില്‍ പരാമര്‍ശിക്കപ്പെട്ട പ്രധാന കാര്യങ്ങള്‍

ഇന്ത്യയില്‍ ജൂണില്‍ മഴ സാധാരണയിലും താഴെയാകാന്‍ സാധ്യതയുണ്ട്.

തെക്കന്‍ ഉപദ്വീപ്, പടിഞ്ഞാറന്‍ രാജസ്ഥാന്‍, ലഡാക്ക് എന്നിവിടങ്ങളില്‍ ജൂണില്‍ സാധാരണയേക്കാള്‍ കൂടുതല്‍ മഴ ലഭിക്കും.

2023 മെയ് മാസത്തില്‍ സാധാരണ മഴയേക്കാള്‍ കൂടുതല്‍ രേഖപ്പെടുത്തി. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഉഷ്ണതരംഗങ്ങള്‍ കുറവാണ്.

അടുത്ത കുറച്ച് ദിവസങ്ങളില്‍ വടക്ക് പടിഞ്ഞാറന്‍, മധ്യ ഇന്ത്യയില്‍ മഴ ലഭിക്കും.

ആന്‍ഡമാന്‍ കടല്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവയിലേക്ക് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍, മുന്നേറുന്നതിന് അനുകൂലമായ സാഹചര്യങ്ങള്‍.

ജൂണ്‍ നാലിന് കേരളത്തില്‍ കാലവര്‍ഷം ആരംഭിക്കാന്‍ സാധ്യത.

എല്‍നിനോയും ഇന്ത്യന്‍ മണ്‍സൂണും തമ്മില്‍ ഒരു ബന്ധവുമില്ല.

പസഫിക് സമുദ്രത്തില്‍ എല്‍ നിനോ സാഹചര്യങ്ങള്‍ 2024 വരെ തുടരും.

ഈ വര്‍ഷത്തെ മണ്‍സൂണ്‍ ദീര്‍ഘകാല ശരാശരിയുടെ 96% ആണെന്ന് ഐഎംഡി പ്രവചിക്കുന്നു.

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ ഇന്ത്യയില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ സാധാരണ നിലയിലാകാന്‍ സാധ്യതയുണ്ട്.

വടക്കുപടിഞ്ഞാറന്‍ ഇന്ത്യയില്‍ മഴയുടെ കുറവ്, പെനിന്‍സുലര്‍ ഇന്ത്യയില്‍ അധികം.

വടക്കുപടിഞ്ഞാറന്‍ ഇന്ത്യയില്‍ ലഭിക്കുക ദീര്‍ഘകാല ശരാശരിയില്‍ 92 ശതമാനത്തില്‍ താഴെ മഴ.

X
Top