ലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കുംക്വാറി ഉത്‌പന്നങ്ങള്‍ക്ക് ക്ഷാമം: തമിഴ്‌നാട്ടില്‍ നിന്നുള്ള കയറ്റുമതിക്ക് നിരോധനം

ഹിന്‍ഡാല്‍കോയുടെ ഏകീകൃത ലാഭത്തില്‍ 62.9 ശതമാനം ഇടിവ്

ദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ലോഹങ്ങളുടെ കമ്പനിയായ ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് ഡിസംബര്‍ പാദത്തില്‍ നികുതിക്ക് ശേഷമുള്ള ഏകീകൃത ലാഭത്തില്‍ 62.9 ശതമാനം ഇടിവ് രേഖപ്പെടുത്തി 1362 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 3675 കോടി രൂപയായിരുന്നു.

പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 50,272 കോടി രൂപയായില്‍ നിന്ന് 53,151 കോടി രൂപയായി ഉയര്‍ന്നു. ചെമ്പ് ബിസിനസ് വരുമാനത്തില്‍ (EBITDA- Earnings before interest, taxes, depreciation, and amortization) 40 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. അവലോകന പാദത്തില്‍ ഇത് 10,309 കോടി രൂപയായി ഉയര്‍ന്നു.

വര്‍ധിച്ച് ചെലവ് അലൂമിനിയം ബിസിനസിന്റെ വരുമാനത്തില്‍ (EBITDA) കുറവ് വരുത്തിയെങ്കിലും വില അല്‍പ്പം ഉയര്‍ത്തിയത് മൂലം വരുമാനത്തില്‍ വര്‍ധനവുണ്ടായതായി ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് മാനേജിങ് ഡയറക്ടര്‍ സതീഷ് പൈ പറഞ്ഞു.

പണപ്പെരുപ്പം, പ്രതികൂലമായ കറന്‍സി വിനിമയ നിരക്കുകള്‍, കയറ്റുമതിയിലുണ്ടായ കുറവ് എന്നിങ്ങനെ ഓട്ടേറെ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഉല്‍പ്പന്ന വില വര്‍ധനവ് കാരണം ഇവ ലഘൂകരിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

X
Top