നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്

ആരോഗ്യ ഇൻഷുറൻസ്: കമ്പനികൾ നിരസിച്ചത് 15,100 കോടി രൂപയുടെ ക്ലെയിമുകൾ

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ വർഷം നിരസിക്കപ്പെട്ടത് 15,100 കോടി രൂപയുടെ ആരോഗ്യ ഇൻഷുറൻസ് ക്ലെയിമുകൾ. 2023–24 സാമ്പത്തിക വർഷം ആകെ ലഭിച്ച ക്ലെയിമുകളുടെ 12.9% ഇൻഷുറൻസ് കമ്പനികൾ നിഷേധിച്ചതായി ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ) അറിയിച്ചു.

1.17 ലക്ഷം കോടി രൂപയാണ് വിവിധ കമ്പനികൾ വഴി ക്ലെയിം ചെയ്യപ്പെട്ടത്. ഇതിൽ 83,493.17 കോടി രൂപ അനുവദിച്ചു. അതേ സമയം ഇൻഷുറൻസ് പ്രീമിയം ഇനത്തിൽ 1,07,681 കോടി രൂപയാണ് കമ്പനികൾക്ക് ലഭിച്ചത്. ഇതിന്റെ 77.5% ക്ലെയിം തുകയായി നൽകേണ്ടി വന്നു.

3.26 കോടി അപേക്ഷകളാണ് ആരോഗ്യ ഇൻഷുറൻസ് ക്ലെയിമുകൾക്കായി ആകെ ലഭിച്ചത്. ഇതിൽ 2.69 കോടി അപേക്ഷകൾ തീർപ്പാക്കി. ഇതിൽ 66.16% ക്ലെയിമുകളും കാഷ്‍ലസ് ആയാണ് നൽകിയത്. 39% റീഇംപേഴ്സ് ചെയ്തു നൽകി.

31,086 രൂപയാണ് ഒരു ക്ലെയിമിന് കമ്പനികൾ നൽകിയ ശരാശരി തുക. കഴിഞ്ഞ വർഷത്തേക്കാൾ 20.32% വളർച്ചയാണ് ആരോഗ്യ ഇൻഷുറൻസ് മേഖല നേടിയത്.

X
Top