കടക്കെണിയിൽനിന്ന് കരകയറാൻ കടുത്ത നിയന്ത്രണങ്ങൾ; കിഫ്ബിയെ പൊളിച്ചെഴുതണം, ബെവ്‌കോ- സപ്ലൈകോ ലയനം പരിഗണിക്കണംകിഫ്ബി വായ്പകൾ വൻ ബാധ്യത, 21,000 കോടി രൂപയുടെ വായ്പ തിരിച്ചടവ് ബാധ്യത പൂർണ്ണമായും സർക്കാരിന്റെ മേലെന്ന് ധവളപത്രം80 ശതമാനവും ചെലവാകുന്നത് ശമ്പളത്തിനും പെൻഷനും പലിശക്കും; വിരമിക്കൽ പ്രായം കേന്ദ്ര മാതൃകയിൽ ഉയർത്തണമെന്നും ധവളപത്രംധവള പത്രത്തിന്റെ ഉള്ളടക്കം പുറത്ത്; സംസ്ഥാനത്തിന്‍റെ കടബാധ്യത 5.07 ലക്ഷം കോടി രൂപ, ട്രഷറി പ്രതിസന്ധി രൂക്ഷംഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറില്‍ കല്ലുകടി

രണ്ട് പുതിയ സ്മാർട്ട് ബീറ്റ ഇടിഎഫുകൾ അവതരിപ്പിച്ച് എച്ച്‌ഡിഎഫ്‌സി എഎംസി

മുംബൈ: രണ്ട് പുതിയ സ്മാർട്ട് ബീറ്റ എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടുകൾ (ഇടിഎഫ്) അവതരിപ്പിക്കുന്നതായി പ്രഖ്യാപിച്ച് എച്ച്‌ഡിഎഫ്‌സി അസറ്റ് മാനേജ്‌മെന്റ് കമ്പനി (എഎംസി). ഇത് അടുത്ത ആഴ്ച ആദ്യം സബ്സ്ക്രിപ്ഷനായി തുറക്കും.

എച്ച്‌ഡിഎഫ്‌സി നിഫ്റ്റി200 മോമെന്റും 30 ഇടിഎഫ്, എച്ച്‌ഡിഎഫ്‌സി നിഫ്റ്റി100 ലോ വോളറ്റൈലിറ്റി 30 ഇടിഎഫ് എന്നിവയ്ക്കുള്ള പുതിയ ഫണ്ട് ഓഫർ (NFO) 2022 സെപ്റ്റംബർ 26-ന് തുറന്ന് ഒക്ടോബർ 3 ന് അടയ്‌ക്കും. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഇവ നിഫ്റ്റി200 മൊമെന്റം 30 സൂചികയെയും നിഫ്റ്റി 100 ലോ വോളറ്റിലിറ്റി 30 സൂചികയെയും അടിസ്ഥാനമാക്കിയുള്ളതാണ്.

രണ്ടിലും 30 സ്റ്റോക്കുകളുണ്ട്. മറ്റേതൊരു ഇടിഎഫിനെയും പോലെ ഇവയും നിഷ്ക്രിയമായി കൈകാര്യം ചെയ്യപ്പെടുന്നെങ്കിലും സ്മാർട്ട് ബീറ്റ തന്ത്രങ്ങൾ താരതമ്യേന അപകടസാധ്യതയുള്ളതാണ്. അദാനി എന്റർപ്രൈസസ്, ടൈറ്റൻ കമ്പനി, എം ആൻഡ് എം, ഐടിസി, ടാറ്റ മോട്ടോഴ്‌സ്, കോൾ ഇന്ത്യ, നെസ്‌ലെ ഇന്ത്യ, എൽ ആൻഡ് ടി, എച്ച്‌യുഎൽ, ബജാജ് ഓട്ടോ എന്നിവയാണ് രണ്ട് സൂചികകളിലും ഉൾപ്പെടുന്ന ചില പ്രമുഖ ഓഹരികൾ.

1.3 ട്രില്യൺ ഡോളർ ആസ്തിയുള്ള ആഗോളതലത്തിലെ ഒരു ജനപ്രിയ നിക്ഷേപ തന്ത്രമാണ് സ്മാർട്ട് ബീറ്റ നിക്ഷേപം. നിഫ്റ്റി 200, 100, 50 ടിആർഐ എന്നിവയെ അപേക്ഷിച്ച് നിഫ്റ്റി200 മൊമെന്റം 30 ടിആർഐ, നിഫ്റ്റി100 ലോ വോളറ്റിലിറ്റി 30 ടിആർഐ എന്നിവ 1, 3, 5, 10 വർഷങ്ങളിൽ ഉയർന്ന ശരാശരി റോളിംഗ് റിട്ടേണുകളും റിട്ടേൺ-റിസ്‌ക് അനുപാതങ്ങളും സൃഷ്ടിച്ചതായി എച്ച്‌ഡിഎഫ്‌സി എഎംസി പറഞ്ഞു.

കൃഷൻ കുമാർ ദാഗയും അരുൺ അഗർവാളും ഫണ്ട് കൈകാര്യം ചെയ്യുമെന്ന് ഫണ്ട് ഹൗസ് അറിയിച്ചു. എൻഎഫ്ഒ കാലയളവിൽ ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 500 രൂപയാണ്.

X
Top