ഗള്‍ഫില്‍ നിന്നുള്ള പ്രവാസി തിരിച്ചു വരവിനെ കുറിച്ചുള്ള പുതിയ ഡാറ്റ പുറത്ത്പശ്ചിമേഷ്യൻ പ്രതിസന്ധി: 5 കിലോ എൽപിജി സിലിണ്ടറുകൾ വ്യാപകമാക്കാൻ കേന്ദ്രം7 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഇറാന്റെ വമ്പന്‍ എണ്ണക്കപ്പലുകള്‍ ഇന്ത്യന്‍ തുറമുഖത്ത്ക്രൂഡ് ഓയിൽ പ്രതിസന്ധി നേരിടാൻ ഇന്ത്യയുടെ സഹായം തേടി ബംഗ്ലദേശ്ഇന്ത്യ-യുകെ വ്യാപാര കരാര്‍ മെയ് മുതല്‍

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി പൗഡറിനുള്ള വിലക്ക് ബോംബെ ഹൈക്കോടതി നീക്കി

മുംബൈ: ബേബി പൗഡര്‍ ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനും വില്‍ക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിയുടെ വിലക്ക് ബോംബെ ഹൈക്കോടതി റദ്ദാക്കി. ഇത് സംബന്ധിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ യുക്തിരഹിതവും അന്യായവുമാണെന്ന് ഹൈക്കോടതി പറഞ്ഞു. ജസ്റ്റിസുമാരായ ഗൗതം പട്ടേല്‍, എസ് ജി ഡിഗെ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

2022 സെപ്റ്റംബര്‍ 15നാണ് ലൈസന്‍സ് റദ്ദാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനമെടുക്കുന്നത്. ബേബി പൗഡറിന്റെ നിര്‍മ്മാണവും വില്‍പനയും ഉടന്‍ നിര്‍ത്താനും ഉത്തരവിട്ടു. ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കുന്നത് പ്രധാനമാണെങ്കിലും നിര്‍മ്മാണ പ്രക്രിയ പൂര്‍ണ്ണമായും നിര്‍ത്തുന്നത് അന്യായമാണ, ഡിവിഷന്‍ ബെഞ്ച് വിധിയില്‍ പറയുന്നു.

ഗുണനിലവാരത്തില്‍ നേരിയ വ്യതിയാനം മാത്രമേ സംഭവിച്ചിട്ടുള്ളൂ. സര്‍ക്കാര്‍ ഉത്തരവുകള്‍ നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ബേബി പൗഡര്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാനും വിതരണം ചെയ്യാനും വില്‍ക്കാനും കമ്പനിക്ക് അനുമതി നല്‍കി.

X
Top