ഇറാൻ സംഘർഷവും എണ്ണവില കുതിപ്പും: പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് ‘ഡീസലിന് 6 രൂപ നഷ്ടം’വിമാന ഇന്ധന പ്രതിസന്ധി മാസങ്ങൾ നീണ്ടുനിൽക്കുമെന്ന് അയാട്ടഇന്ത്യൻ വിമാനത്താവളത്തിലെ ലാൻഡിങ്-പാർക്കിങ് ഫീസ് കുറച്ചുപശ്ചിമേഷ്യയിലെ പ്രതിസന്ധി: പ്രവാസി നിക്ഷേപത്തെയും തൊഴിലിനെയും ബാധിച്ചേക്കുംസംസ്ഥാന-ജില്ലാ ജിഡിപി കണക്കുകള്‍ ഇനി ഏകീകൃതമാകും; പുതിയ കരട് മാനദണ്ഡങ്ങളുമായി കേന്ദ്രം

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി പൗഡറിനുള്ള വിലക്ക് ബോംബെ ഹൈക്കോടതി നീക്കി

മുംബൈ: ബേബി പൗഡര്‍ ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനും വില്‍ക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിയുടെ വിലക്ക് ബോംബെ ഹൈക്കോടതി റദ്ദാക്കി. ഇത് സംബന്ധിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ യുക്തിരഹിതവും അന്യായവുമാണെന്ന് ഹൈക്കോടതി പറഞ്ഞു. ജസ്റ്റിസുമാരായ ഗൗതം പട്ടേല്‍, എസ് ജി ഡിഗെ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

2022 സെപ്റ്റംബര്‍ 15നാണ് ലൈസന്‍സ് റദ്ദാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനമെടുക്കുന്നത്. ബേബി പൗഡറിന്റെ നിര്‍മ്മാണവും വില്‍പനയും ഉടന്‍ നിര്‍ത്താനും ഉത്തരവിട്ടു. ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കുന്നത് പ്രധാനമാണെങ്കിലും നിര്‍മ്മാണ പ്രക്രിയ പൂര്‍ണ്ണമായും നിര്‍ത്തുന്നത് അന്യായമാണ, ഡിവിഷന്‍ ബെഞ്ച് വിധിയില്‍ പറയുന്നു.

ഗുണനിലവാരത്തില്‍ നേരിയ വ്യതിയാനം മാത്രമേ സംഭവിച്ചിട്ടുള്ളൂ. സര്‍ക്കാര്‍ ഉത്തരവുകള്‍ നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ബേബി പൗഡര്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാനും വിതരണം ചെയ്യാനും വില്‍ക്കാനും കമ്പനിക്ക് അനുമതി നല്‍കി.

X
Top