ഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോയുകെ, ഇഫ്ടിഎ കരാറുകള്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് വഴിയൊരുക്കും: പിയൂഷ് ഗോയല്‍ഡിജിറ്റല്‍ പെയ്മെന്റുകളുടെ 85 ശതമാനം യുപിഐ വഴിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ആഭ്യന്തര ആവശ്യകത സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നു: ആര്‍ബിഐ

പൊതുമേഖല എണ്ണ കമ്പനികള്‍ക്ക് 22,000 കോടി രൂപ ഗ്രാന്റ് നല്‍കാന്‍ സര്‍ക്കാര്‍

ന്യൂഡല്‍ഹി: മൂന്ന് ഇന്ധന ചില്ലറ വ്യാപാര കമ്പനികള്‍ക്ക് 22,000 കോടി രൂപയുടെ ഒറ്റത്തവണ ഗ്രാന്റ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ഗാര്‍ഹിക പാചക വാതകം വിറ്റതിന്റെ നഷ്ടം നികത്താനാണിത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഡിസ്‌ക്കൗണ്ട് നിരക്കിലാണ് കമ്പനികള്‍ എല്‍പിജി വില്‍ക്കുന്നതെന്ന് ഐ ആന്‍ഡ് ബി മന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി), ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എച്ച്പിസിഎല്‍) എന്നീ മൂന്ന് എണ്ണ വിപണന കമ്പനികള്‍ക്കാണ് ഗ്രാന്റ് ലഭ്യമാവുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബുധനാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് തീരുമാനം കൈകൊണ്ടത്. 2020 ജൂണ്‍ മുതല്‍ 2022 ജൂണ്‍ വരെ കമ്പനികള്‍ ഉപഭോക്താക്കള്‍ക്ക് കുറഞ്ഞവിലയ്ക്ക് പാചക വാതകം ലഭ്യമാക്കിയെന്ന് സര്‍ക്കാര്‍ പറയുന്നു.

ഈ കാലയളവില്‍ എല്‍പിജിയുടെ അന്താരാഷ്ട്ര വിപണി വില ഏകദേശം 300 ശതമാനമായാണ് ഉയര്‍ന്നത്. എന്നാല്‍ വര്‍ധനവ് കൈമാറാതെ കമ്പനികള്‍ ഉപഭോക്താക്കളെ സംരക്ഷിച്ചു. വെറും 72 ശതമാനം മാത്രം വര്‍ധനവാണ് ഈ കാലയളവില്‍ കമ്പനികള്‍ എല്‍പിജിയില്‍ വരുത്തിയത്.

X
Top