ക്രൂഡ് ഓയിൽ വിലയിൽ 112% വർദ്ധന; ആശങ്കയിൽ എണ്ണക്കമ്പനികൾയുദ്ധ സാഹചര്യത്തില്‍ കയറ്റുമതിക്കാർക്കായി ‘റിലീഫ്’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർകപ്പലിൽ കയറ്റിയ ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കിയേക്കുംഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർ

ആര്‍ബിഐയുമായി ബോണ്ട് കൈമാറ്റം നടത്തി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: 2024-ല്‍ കാലാവധി പൂര്‍ത്തിയാകുന്ന ബോണ്ടുകള്‍ ചൊവ്വാഴ്ച ഇന്ത്യന്‍ സര്‍ക്കാര്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് തിരികെ വാങ്ങി. 2032-ല്‍ കാലാവധി പൂര്‍ത്തിയാകുന്ന ബോണ്ടുകള്‍ തിരികെ നല്‍കുകയും ചെയ്തു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) വ്യാഴാഴ്ച പത്രിക്കുറിപ്പില്‍ അറിയിച്ചതാണിത്.

ഇടപാട് പണം നിഷ്പക്ഷമാക്കുന്നതിന് പഴയ സെക്യൂരിറ്റികള്‍ വാങ്ങുകയും പുതിയവ നല്‍കുകയും ചെയ്യുന്ന ഇടപാടാണ് നടന്നത്. 2024ല്‍ കാലാവധി പൂര്‍ത്തിയാകുന്ന 226.10 ബില്യണ്‍ രൂപ (2.78 ബില്യണ്‍ ഡോളര്‍) മൂല്യമുള്ള 6.18% ബോണ്ടുകള്‍ 98.62 രൂപയ്ക്ക് തിരികെ വാങ്ങുകയും 210.26 ബില്യണ്‍ രൂപയുടെ 8.28% 2032 ബോണ്ടുകള്‍ 106.05 രൂപയ്ക്ക് നല്‍കുകയുമായിരുന്നു.

ആര്‍ബിഐയുമായി ബോണ്ട് സ്വിച്ച് ലേലം നടത്താന്‍ സര്‍ക്കാര്‍ തയ്യാറായേക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. സാമ്പത്തിക വര്‍ഷത്തിലെ ലക്ഷ്യം കൈവരിക്കുന്നതിനാണിത്.

നടപ്പ് സാമ്പത്തികവര്‍ഷം ഇതിന് മുന്‍പ് കേന്ദ്രസര്‍ക്കാര്‍ ഇത്തരത്തില്‍ 820 ബില്യണ്‍ രൂപയുടെ ബോണ്ട് സ്വിച്ച് നടത്തി.

X
Top