ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്അന്താരാഷ്ട്ര വിപണികളിൽ ഡിമാൻഡ് കുറയുന്നു; ജൂണിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽസ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നുക്രൂഡോയിൽ വില ഇടിഞ്ഞു; പെട്രോൾ-ഡീസൽ വില കുറച്ച് നയാര2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ 

ഈ സീസണില്‍ പഞ്ചസാര കയറ്റുമതി അനുവദിക്കില്ലെന്ന് കേന്ദ്രം

മുംബൈ: നിലവില്‍ പഞ്ചസാര കയറ്റുമതി അനുവദിക്കാനുള്ള സാധ്യത സര്‍ക്കാര്‍ തള്ളിക്കളഞ്ഞു. വ്യവസായ മേഖലയുടെ നിരന്തരമായ ആവശ്യം ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചില്ല. ഒക്ടോബറില്‍ അവസാനിക്കുന്ന നിലവിലെ 2023-24 സീസണില്‍ പഞ്ചസാര കയറ്റുമതി ഉണ്ടാവില്ലെന്ന് ഉറപ്പായി.

നിലവില്‍ പഞ്ചസാര കയറ്റുമതിക്ക് അനിശ്ചിതകാലത്തേക്ക് നിയന്ത്രണങ്ങളുണ്ട്. എന്നിരുന്നാലും, ഇന്ത്യന്‍ ഷുഗര്‍ മില്‍സ് അസോസിയേഷന്‍ 2023-24 സീസണില്‍ 10 ലക്ഷം ടണ്‍ പഞ്ചസാര കയറ്റുമതി ചെയ്യാന്‍ അനുവദിക്കണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.

സീസണ്‍ അവസാനത്തോടെ ആരോഗ്യകരമായ ക്ലോസിംഗ് സ്റ്റോക്ക് ആണ് പ്രതീക്ഷിക്കുന്നത്. ‘ഇപ്പോള്‍, വ്യവസായം ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ പഞ്ചസാര കയറ്റുമതി പരിഗണിക്കുന്നില്ല,’ ഒരു മുതിര്‍ന്ന ഭക്ഷ്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

2023-24 സീസണിന്റെ മാര്‍ച്ച് വരെ രാജ്യത്തെ പഞ്ചസാര ഉല്‍പ്പാദനം 30 ദശലക്ഷം ടണ്‍ കവിഞ്ഞു. 2023-24 സീസണിലെ മൊത്തം പഞ്ചസാര ഉല്‍പാദന എസ്റ്റിമേറ്റ് 32 ദശലക്ഷം ടണ്ണായി ഷുഗര്‍ മില്‍സ് അസോസിയേഷന്‍ പുതുക്കി. 31.5-32 ദശലക്ഷം ടണ്‍ പഞ്ചസാര ഉല്‍പ്പാദനമാണ് സര്‍ക്കാര്‍ കണക്കാക്കിയിരിക്കുന്നത്.

അതേസമയം, ഈ വര്‍ഷം എഥനോള്‍ ഉല്‍പാദനത്തിനായി പഞ്ചസാര മില്ലുകള്‍ക്ക് ബി-ഹെവി മൊളാസുകളുടെ അധിക സ്റ്റോക്ക് ഉപയോഗിക്കാന്‍ അനുവദിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നു.

X
Top