എം എസ് സി ഐ സൂചികയില്‍ ഇന്ത്യയുടെ വെയിറ്റേജ് ആറുവര്‍ഷത്തെ താഴ്ന്ന നിരക്കില്‍സംസ്ഥാനത്ത് ബീഫ് ക്ഷാമം രൂക്ഷംവ്യവസായ സ്ഥാപനങ്ങൾ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നത് തടഞ്ഞ് ഉത്തരവ്യുഎസ് – ഇറാൻ യുദ്ധം: ആഗോള സാമ്പത്തിക വളർച്ച കോവിഡിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്കെന്ന് ലോകബാങ്ക്ജിഡിപി കണക്കുകളിൽ സംശയം പ്രകടിപ്പിച്ച് രഘുറാം രാജൻ

ക്രൂഡ് ഓയില്‍ വിന്‍ഡ്ഫാള്‍ നികുതി എടുത്തുകളഞ്ഞു

ന്യൂഡല്‍ഹി: ക്രൂഡ് ഓയില്‍ വിന്‍ഡ്ഫാള്‍ നികുതി 4100 രൂപയില്‍ നിന്ന് പൂജ്യമാക്കി കുറച്ചു. പെട്രോള്‍, ഡീസല്‍, ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനങ്ങളുടെ വിന്‍ഡ്ഫാള്‍ നികുതി നേരത്തെ എടുത്തുമാറ്റിയിരുന്നു. ഏപ്രില്‍ നാലിന് ക്രൂഡിന്റെ വിന്‍ഡ്ഫാള്‍ നികുതി 3500 രൂപയില്‍ നിന്നും പൂജ്യമായി കുറച്ചിരുന്നു.

ഏപ്രില്‍ 19 ന് ക്രൂഡ് നികുതി 6400 രൂപയാക്കി ഉയര്‍ത്തുകയും ചെയ്തു. പിന്നീടത് 4100 രൂപയാക്കി താഴ്ത്തുകയും ഇപ്പോള്‍ വീണ്ടും എടുത്തുമാറ്റുകയും ചെയ്തു. റഷ്യ-യുക്രെയ്ന്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നു.

അപ്രതീക്ഷിത നേട്ടമെന്ന നിലയില്‍ എണ്ണ നിര്‍മ്മാതാക്കള്‍ വന്‍ ലാഭം നേടി. തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം ആദ്യമായി സര്‍ക്കാര്‍ വിന്‍ഡ്ഫാള്‍ നികുതി ഏര്‍പ്പെടുത്തിയത്. നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ 25000 കോടി രൂപയാണ് വിന്‍ഡ് ഫാള്‍ ഗെയിന്‍ നികുതിയായി പ്രതീക്ഷിക്കുന്നത്.

എല്ലാ രണ്ടാഴ്ചയിലുമാണ് പരിഷ്‌ക്കരണം.

X
Top