Alt Image
ബജറ്റ് അവതരണം പൂർത്തിയായി ഇന്ത്യയ്ക്ക് ‘നാറ്റോ’യിൽ ചേരാതെ തുല്യപദവി നൽകാൻ യൂറോപ്യൻ യൂണിയൻസാമ്പത്തിക നയങ്ങളില്‍ വമ്പന്‍ മാറ്റത്തിന് ധനമന്ത്രി ഒരുങ്ങുന്നുവിദേശനാണ്യ കരുതല്‍ ശേഖരം എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍സംസ്ഥാന ബജറ്റ്: ടൂറിസം മേഖലയ്ക്ക് 413.52 കോടി രൂപയുടെ വര്‍ധിത വിഹിതം

ബിഎസ്എന്‍എല്ലിന് 89047 കോടി രൂപ കേന്ദ്രസഹായം

ന്യൂഡല്‍ഹി: കടക്കെണിയിലായ ടെലികോം കമ്പനി, ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡിന് (ബിഎസ്എന്‍എല്‍) 89,047 കോടി രൂപയുടെ കേന്ദ്രസഹായം. ഇത് മൂന്നാം തവണയാണ് പൊതുമേഖല ടെലികോം കമ്പനിയിലേയ്ക്ക് കേന്ദ്രം ഫണ്ട് ഒഴുക്കുന്നത്. പുനരുജ്ജീവന പാക്കേജിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.

ഇക്വിറ്റി ഇന്‍ഫ്യൂഷന്‍ വഴി 4 ജി / 5 ജി സ്പെക്ട്രം അനുവദിക്കുന്നതും പാക്കേജില്‍ ഉള്‍പ്പെടുന്നു. ബിഎസ്എന്‍എല്ലിന്റെ അംഗീകൃത മൂലധനം 1.5 ലക്ഷം കോടിയില്‍ നിന്ന് 2.1 ലക്ഷം കോടി രൂപയായി ഉയര്‍ത്തും. രാജ്യമുടനീളം ബിഎസ്എന്‍എല്ലിന് 4 ജി കവറേജുണ്ടെന്ന്, തീരുമാനമറിയിക്കവേ കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു.

വിദൂര ഭാഗങ്ങളില്‍ കണക്റ്റിവിറ്റി നല്‍കുന്ന ടെലികോം ദാതാവായി പുനരുജ്ജീവനത്തോടെ ബിഎസ്എന്‍എല്‍ മാറും. കമ്പനിയ്ക്ക് തന്ത്രപരമായ പ്രാധാന്യമുണ്ടെന്ന് സര്‍ക്കാര്‍ കരുതുന്നു.2019 ല്‍ 69000 കോടി രൂപയുടേയും 2022 ല്‍ 1.64 ലക്ഷം കോടി രൂപയുടേയും പാക്കേജ് കേന്ദ്രം അനുവദിച്ചിരുന്നു.

X
Top