രാജ്യത്തിന്റെ ജിഡിപി കണക്കുകളില്‍ വാക്‌പോര് മുറുകുന്നുറിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്കൊച്ചി വിമാനത്താവളത്തിലെ ഭാവി വികസന പദ്ധതികള്‍ തയാറാക്കുന്നതിന് 6.64 കോടിയുടെ കരാർഗോതമ്പ് കയറ്റുമതി നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരുന്നുഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി; ഇന്ത്യയിപ്പോൾ ‘സ്ഥിരതയാർന്നത്’ എന്ന ഗണത്തിൽ

ആർഐഎൽ-ബിജിഇപിഎൽ കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകാൻ പദ്ധതിയിട്ട് സർക്കാർ

ന്യൂഡൽഹി: പടിഞ്ഞാറൻ ഓഫ്‌ഷോറിലെ മുക്ത, തപ്തി, എണ്ണ-വാതക പാടങ്ങൾ എന്നിവയുടെ കോസ്റ്റ് റിക്കവറി തർക്കത്തിൽ റിലയൻസ് ഇൻഡസ്ട്രീസിനും (ആർഐഎൽ) ഷെല്ലിന്റെ ഉടമസ്ഥതയിലുള്ള ബിജി എക്‌സ്‌പ്ലോറേഷൻ ആൻഡ് പ്രൊഡക്ഷൻ ഇന്ത്യയ്ക്കും (ബിജിഇപിഎൽ) അനുകൂലമായ ഇംഗ്ലീഷ് കൊമേഴ്‌സ്യൽ കോടതി ആർബിട്രേഷൻ വിധിക്കെതിരെ അപ്പീൽ നൽകാൻ ആലോചിക്കുന്നതായി സർക്കാർ അറിയിച്ചു. ആർഐഎൽ, ബിജിഇപിഎൽ എന്നിവയ്ക്ക് അനുകൂലമായ 111 മില്യൺ ഡോളറിന്റെ അന്താരാഷ്ട്ര ആർബിട്രേഷൻ അവാർഡിനെതിരെയുള്ള ഇന്ത്യയുടെ അപ്പീൽ ഇംഗ്ലീഷ് ഹൈക്കോടതി കഴിഞ്ഞ ആഴ്ച തള്ളിയിരുന്നു. ഇംഗ്ലീഷ് വാണിജ്യ കോടതി പുറപ്പെടുവിച്ച ഈ വിധിയെ ചോദ്യം ചെയ്യാൻ ഇന്ത്യൻ സർക്കാരിന് അവകാശമുണ്ട് എന്ന് പെട്രോളിയം മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

കോസ്റ്റ് റിക്കവറി വ്യവസ്ഥകൾ, സംസ്ഥാനത്തിനുള്ള ലാഭം, 2010 ഡിസംബർ 16-ന് നൽകേണ്ട റോയൽറ്റി ഉൾപ്പെടെയുള്ള നിയമാനുസൃത കുടിശ്ശിക തുക എന്നിവയുൾപ്പെടെ ഉള്ള വിഷയങ്ങളിലാണ് ആർഐഎല്ലും, ബിജിഇപിഎലും സർക്കാരിനെ നിയമ നടപടികളിലേക്ക് വലിച്ചിഴച്ചത്. ഇതുവരെ, ഇതിന്റെ ഭാഗമായി ട്രിബ്യൂണൽ 8 ഭാഗിക അവാർഡുകൾ പാസാക്കിയിട്ടുണ്ട്. കൂടാതെ, 2016-ൽ ട്രൈബ്യൂണൽ പാസാക്കിയ അന്തിമ വിധിയിലെ 69 വിഷയങ്ങളിൽ 66 എണ്ണവും സർക്കാരിന് അനുകൂലമായിരുന്നു.

X
Top