ഇന്ത്യയുടെ 1.59 ബില്യൺ ഡോളറിന്റെ യൂറോപ്യൻ വിപണി സുരക്ഷിതം; മത്സ്യ-സമുദ്രോല്‍പ്പന്നങ്ങള്‍, മുട്ട, തേന്‍, എന്നിവ കയറ്റുമതി ചെയ്യാന്‍ അനുമതിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിരാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വർധിച്ചെന്ന് കേന്ദ്രസർക്കാർമെയ് മാസത്തെ സ്വർണ ഇറക്കുമതിയില്‍ വന്‍ ഇടിവ്സൗരോർജ ഉൽപ്പാദനത്തിൽ വൻ കുതിപ്പുണ്ടാകുമെന്ന് നുവാമലോകത്തെ ഞെട്ടിച്ച് ഇന്ത്യയുടെ കയറ്റുമതി കുതിപ്പ്

സ്വർണം ഇറക്കുമതിയിൽ 17.38 ശതമാനം ഇടിവ്

കൊച്ചി: നടപ്പുവർഷം ഏപ്രിൽ-ഒക്‌ടോബറിൽ ഇന്ത്യയിലേക്കുള്ള സ്വർണം ഇറക്കുമതി 17.38 ശതമാനം കുറഞ്ഞ് 2,400 കോടി ഡോളറായെന്ന് കേന്ദ്ര വാണിജ്യമന്ത്രാലയം വ്യക്തമാക്കി.

ആഭ്യന്തര ഡിമാൻഡിലുണ്ടായ കുറവാണ് ഇറക്കുമതിയെ ബാധിച്ചത്. 2021-22ലെ സമാനകാലത്ത് ഇറക്കുമതി 2,900 കോടി ഡോളറിന്റേതായിരുന്നു.

ഒക്‌ടോബറിൽ മാത്രം ഇറക്കുമതി 27.47 ശതമാനം താഴ്‌ന്ന് 370 കോടി ഡോളറിലെത്തി. കഴിഞ്ഞമാസം വെള്ളി ഇറക്കുമതി 34.80 ശതമാനം ഇടിഞ്ഞ് 58.5 കോടി ഡോളറായി. ഏപ്രിൽ-ഒക്‌ടോബറിൽ വെള്ളി ഇറക്കുമതി 152 കോടി ഡോളറിൽ നിന്നുയർന്ന് 480 കോടി ഡോളറായിട്ടുണ്ട്.

പ്രതിവർഷം ശരാശരി 800-900 ടൺ സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. രാജ്യത്തിന്റെ വ്യാപാരക്കമ്മി വർദ്ധനയ്ക്ക് മുഖ്യകാരണങ്ങളിലൊന്ന് സ്വർണം ഇറക്കുമതി വർദ്ധനയാണ്.

ഏപ്രിൽ-ഒക്‌ടോബറിൽ ജെം ആൻഡ് ജുവലറി കയറ്റുമതി 1.81 ശതമാനം ഉയർന്ന് 2,400 കോടി ഡോളറാണ്.

X
Top