ബിജെപിയുടെ ബാങ്ക് ബാലൻസ് 10,000 കോടിയായി ഉയർന്നുഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിൽറഷ്യയുടെ അസംസ്കൃത എണ്ണ ഇന്ത്യയിലേക്ക് ഒഴുകുന്നതായി റിപ്പോർട്ട്വ്യാപാര, ഊര്‍ജ, പ്രതിരോധ മേഖകളില്‍ സഹകരണം ശക്തമാക്കാൻ ഇന്ത്യയും യുഎസുംനിര്‍മ്മാണ മേഖല തിളങ്ങുമെന്ന് റിപ്പോർട്ട്

ആഗോള തീരുവ യുദ്ധം വ്യാപിക്കുന്നു

കൊച്ചി: ഇന്ത്യയും ചൈനയും അടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിലെ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ഏർപ്പെടുത്തി മെക്സികോ. ആഭ്യന്തര വ്യവസായങ്ങളെയും ഉത്പന്നങ്ങളെയും സംരക്ഷിക്കുന്ന പുതിയ തീരുവ അടുത്ത വർഷം ജനുവരി ഒന്നിന് പ്രാബല്യത്തിലാകും. മെക്സികോയുമായി സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവക്കാത്ത രാജ്യങ്ങളിലെ ഉത്പന്നങ്ങളുടെ ഇറക്കുമതിക്കാണ് അധിക തീരുവ ഈടാക്കുന്നത്. ഇന്ത്യ, ചൈന, ദക്ഷിണ കൊറിയ, തായ്ലൻഡ്, ഇന്തോനേഷ്യ എന്നിവയ്ക്ക് തീരുമാനം തിരിച്ചടിയാകും.
ആഗോള മേഖലയില്‍ തീരുവ യുദ്ധം ശക്തമാകുമെന്നതിന്റെ സൂചനയാണിതെന്ന് വിദഗ്ദ്ധർ പറയുന്നു. യൂറോപ്പിലെയും ലാറ്റിൻ അമേരിക്കയിലെയും വിവിധ രാജ്യങ്ങളും തീരുവ വർദ്ധനയ്ക്ക് തയ്യാറെടുക്കുകയാണ്.
വാഹന ഘടകഭാഗങ്ങള്‍, ചെറു കാറുകള്‍, വസ്ത്രങ്ങള്‍, പ്ളാസ്‌റ്റിക്, സ്റ്റീല്‍, ഗാർഹികോപകരണങ്ങള്‍, കളിപ്പാട്ടങ്ങള്‍, ഫർണിച്ചർ, പാദരക്ഷകള്‍, തുകല്‍ ഉത്പന്നങ്ങള്‍, പേപ്പർ, മോട്ടോർ സൈക്കിളുകള്‍, സോപ്പ്, പെർഫ്യൂമുകള്‍ തുടങ്ങിയ ഉത്പന്നങ്ങളുടെ ഇറക്കുമതിക്കാണ് അധിക തീരുവ.

ചൈനയ്ക്ക് കനത്ത തിരിച്ചടി
ചൈനയടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിലെ ഉത്പന്നങ്ങളുടെ ആശ്രയത്വം കുറയ്ക്കാനാണ് മെക്‌സികോ ലക്ഷ്യമിടുന്നത്. ചൈനയുമായി മെക്‌സികോയ്ക്ക് വലിയ വ്യാപാര അസന്തുലിതാവസ്ഥയുണ്ട്. പ്രതിവർഷം 13,000 കോടി ഡോളറിന്റെ ഉത്പന്നങ്ങളാണ് ചൈനയില്‍ നിന്ന് വാങ്ങുന്നത്. പുതിയ തീരുവയിലൂടെ 380 കോടി ഡോളറിന്റെ അധിക വരുമാനമുണ്ടാകും.
ഇന്ത്യൻ കയറ്റുമതിയെയും ബാധിക്കും
പുതിയ തീരുവ ഇന്ത്യൻ വാഹന നിർമ്മാതാക്കള്‍ക്ക് കനത്ത തിരിച്ചടിയാകും. വോക്സ്‌വാഗണ്‍, ഹ്യുണ്ടായ്, മാരുതി സുസുക്കി, നിസാൻ എന്നിവ പ്രതിവർഷം 100 കോടി ഡോളറിന്റെ വാഹനങ്ങളാണ് മെക്സികോയിലേക്ക് കയറ്റി അയക്കുന്നത്. ഇറക്കുമതി തീരുവ 20 ശതമാനത്തില്‍ നിന്ന് 50 ശതമാനമായി ഉയരുന്നതോടെ ഇവരുടെ മത്സരക്ഷമത ഗണ്യമായി കുറയും. ദക്ഷിണ ആഫ്രിക്കയും സൗദി അറേബ്യയും കഴിഞ്ഞാല്‍ ഇന്ത്യയുടെ ഏറ്റവും വലിയ വാഹന വിപണിയാണ് മെക്സികോ.
ഇന്ത്യയുടെ കയറ്റുമതി ഉത്പന്നങ്ങള്‍
മെഷിനറി, കാറുകള്‍, വാഹന ഘടക ഭാഗങ്ങള്‍, തുണിത്തരങ്ങള്‍, മരുന്നുകള്‍, കെമിക്കലുകള്‍
മെക്‌സികോയിലേക്ക് ഇന്ത്യൻ കാർ കമ്പനികളുടെ കയറ്റുമതി 100 കോടി ഡോളർ

X
Top