ആഗോള സമുദ്ര പൈതൃകത്തെ അടയാളപ്പെടുത്താൻ കൊച്ചിയിൽ അന്താരാഷ്ട്ര സ്‌പൈസ് റൂട്ട് സമ്മേളനംകടമെടുപ്പിൽ കേന്ദ്രത്തിന്റെ വെട്ടൽ; അതിഗുരുതര സാമ്പത്തികപ്രതിസന്ധിയിൽ കേരളംഇന്ത്യ-ന്യൂസിലന്‍റ് സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പു വെച്ചു; ഇന്ത്യക്കാർക്ക് വർഷം തോറും മൾട്ടിപ്പിൾ എൻട്രിയോടു കൂടി വർക്കിങ് ഹോളി ഡേ വിസക്കും തീരുമാനംഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യ

സംസ്ഥാനത്ത് ഗ്ളോബൽ കേപ്പബിലിറ്റി സെന്ററുകൾ വിപുലീകരിക്കുന്നു

കൊച്ചി: സംസ്ഥാനത്തിന്റെ വികസനത്തിന് ശക്തിപകർന്ന് അന്താരാഷ്ട്ര കമ്പനികളുടെ ഗ്ളോബല്‍ കേപ്പബിലിറ്റി സെന്ററുകള്‍ (ജി.സി.സി) കേരളത്തില്‍ പ്രവർത്തനം വ്യാപിപ്പിക്കുന്നു. കൊച്ചിയിലും തിരുവനന്തപുരത്തും കമ്പനികള്‍ താത്പര്യം പ്രകടിപ്പിച്ചതോടെ കൂടുതല്‍ നിക്ഷേപം ആകർഷിക്കാൻ ജി.സി.സി നയം സംസ്ഥാന സർക്കാർ തയ്യാറാക്കുകയാണ്.

ബംഗളൂരു, ഡല്‍ഹി പോലുള്ള മെട്രോ നഗരങ്ങളിലാണ് ജി.സി.സികള്‍ ആദ്യം ആരംഭിച്ചത്. കൊച്ചി, തിരുവനന്തപുരം നഗരങ്ങളും അനുയോജ്യമാണെന്ന് ഐ.ടി സ്ഥാപനങ്ങളുടെ സംഘടനയായ നാസ്കോം തയ്യാറാക്കിയ റിപ്പോർട്ടില്‍ പറയുന്നു. കേരളത്തില്‍ 20 ജി.സി.സികളാണ് നിലവില്‍ പ്രവർത്തിക്കുന്നത്.

അന്താരാഷ്ട്ര വിമാനത്താവളം ഉള്‍പ്പെടെ അടിസ്ഥാനസൗകര്യങ്ങള്‍, നൈപുണ്യമള്ള മനുഷ്യവിഭവശേഷി എന്നിവയാണ് ജി.സി.സികള്‍ക്ക് പ്രധാനം. ഇക്കാര്യത്തില്‍ കേരളം മുന്നിലാണെന്നതാണ് ആകർഷണം.

കൊച്ചി, തിരുനന്തപുരം, കോഴിക്കോട് ഐ.ടി പാർക്കുകള്‍ ജി.സി.സികള്‍ക്ക് അനുയോജ്യമാണ്. സാമ്പത്തികം, എൻജിനീയറിംഗ്, നിർമ്മാണം, ഇ കൊമേഴ്സ്, ചില്ലറവില്പന, ബാങ്കിംഗ്, ലോജിസ്റ്റിക്‌സ്, കസ്റ്റമർ സപ്പോർട്ട്, ഗവേഷണവും വികസനവും, ഡിസൈൻ തുടങ്ങിയ മേഖലകളിലും ജി.സി.സികളുണ്ട്.

കൂടുതല്‍ കമ്പനികളെ ആകർഷിക്കാനായി സംസ്ഥാന സർക്കാർ ജി.സി.സി കരടുനയത്തിന് രൂപം നല്‍കി. സർക്കാർ പിന്തുണ, ഇളവുകള്‍, ആനുകൂല്യങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെട്ട നയം സെപ്തംബറില്‍ നടക്കുന്ന ജി.സി.സി ഉച്ചകോടിയില്‍ പ്രസിദ്ധീകരിക്കുമെന്ന് വ്യവസായമന്ത്രി പി. രാജീവ് പറഞ്ഞു.

ഇന്ത്യയിലെ ജി.സി.സികള്‍ മൊത്തം 1,900
6 ലക്ഷം പേർ ജോലി ചെയ്യുന്നു
വരുമാനം 16 ലക്ഷം യു.എസ് ഡോളർ

കേരളത്തിലെ പ്രവർത്തനം
എയല്‍ ഇന്ത്യ, ഐ.ബി.എം., അലയൻസ്, നിസാൻ ഡിജിറ്റല്‍, അക്‌സഞ്ചർ, എച്ച്‌ ആൻഡ് ആർ. ബ്ളോക്ക്, ഇ.വൈ., എൻ.ഒ.വി., സഫ്രാൻ, ഇക്വിഫാക്‌സ്

ജി.സി.സി
വൻകിട കമ്പനികളുടെ ഐ.ടി സേവനങ്ങള്‍ ഉള്‍പ്പെടെയുള്ള സാങ്കേതിക ജോലികള്‍ കൈകാര്യം ചെയ്യുന്നവയാണ് ജി.സി.സികള്‍. തന്ത്രപരവും സുപ്രധാനവുമായ ദൗത്യങ്ങള്‍ നിർവഹിക്കുന്ന ജി.സി.സികളിലെ ജീവനക്കാർക്ക് ഉയർന്ന ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കും.

പരിചയസമ്പത്തും സാങ്കേതിക മികവുമുള്ളവർക്കാണ് അവസരം.
കേരളത്തിലെ മികച്ച അടിസ്ഥാനസൗകര്യങ്ങളും ജീവിതച്ചെലവുകുറവും നൈപുണ്യവും മനുഷ്യവിഭവശേഷിയും ജി.സി.സികള്‍ക്ക് അനുയോജ്യമാണ്.

സുശാന്ത് കുറുന്തില്‍
സി.ഇ.ഒ, ഇൻഫോപാർക്ക്

X
Top