ഇന്ത്യയിൽ നിന്ന് ‘എണ്ണ’ ഇറക്കുമതി കൂട്ടി റഷ്യഇന്ത്യയടക്കം 60 രാജ്യങ്ങൾക്ക് ഇറക്കുമതി തീരുവ കൂട്ടി ട്രംപ്; 10 മുതൽ 12.5 വരെ ശതമാനം അധിക കസ്റ്റംസ് തീരുവഇന്ത്യയുടെ ഇലക്‌ട്രോണിക്സ് നിർമാണ മേഖലയിൽ വൻ വളർച്ചകേരളത്തിന്റെ റെയിൽവേ ബജറ്റ് വിഹിതത്തിൽ പത്തിരട്ടി വർധനയുദ്ധവും ദുർബല മൺസൂണും ആശങ്ക; പ്രതിസന്ധിയിലും ഇന്ത്യ തളരില്ലെന്ന് ആർബിഐ

ലാര്‍സണ്‍ ആന്റ് ടൂബ്രോ ഓഹരിയുടെ റേറ്റിംഗ് ഉയര്‍ത്തി ആഗോള ബ്രോക്കറേജ് സ്ഥാപനങ്ങള്‍

ന്യൂഡല്‍ഹി: പ്രതീക്ഷിച്ചതിലും ഉയര്‍ന്ന സെപ്തംബര്‍ പാദ ഫലത്തിന്റെ വെളിച്ചത്തില്‍ ലാര്‍സണ്‍ ആന്റ് ടൂബ്രോ ഓഹരിയുടെ റേറ്റിംഗ് ഉയര്‍ത്തിയിരിക്കയാണ് ബ്രോക്കറേജ് സ്ഥാപനങ്ങള്‍. ക്രെഡിറ്റ് സ്യൂസ് 2250 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഔട്ട്‌പെര്‍ഫോം റേറ്റിംഗ് നല്‍കുമ്പോള്‍ 2200 രൂപ ലക്ഷ്യവിലയോട് കൂടിയ ഓവര്‍വെയ്റ്റ് റേറ്റിംഗാണ് ജെപി മോര്‍ഗന്റേത്. 2305 രൂപ ലക്ഷ്യവിലയോട് കൂടിയ ഓവര്‍വെയ്റ്റ് റേറ്റിംഗ് മോര്‍ഗന്‍ സ്റ്റാന്‍ലിയും 2455 രൂപ ലക്ഷ്യവില നിശ്ചയിച്ച് വാങ്ങല്‍ നിര്‍ദ്ദേശം ജെഫരീസും നല്‍കുന്നു.

കമ്പനിയുടെ സെപ്തംബര്‍ പാദ വരുമാനം 23 ശതമാനം ഉയര്‍ന്ന് 42763 കോടി രൂപയായിരുന്നു. അറ്റാദായത്തിലും 23 ശതമാനം വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്. രേഖപ്പെടുത്തിയ അറ്റാദായം 2229 കോടി രൂപ.

51,914 കോടി രൂപയുടെ ഓര്‍ഡറുകള്‍ കമ്പനിയെ തേടിയെത്തിയപ്പോള്‍ ഓര്‍ഡര്‍ ബുക്കിന്റെ മൊത്തം മൂല്യം 3.72 ലക്ഷം കോടി രൂപയുടേതാണ്. 1946 ല്‍ സ്ഥാപിതമായ ലാര്‍സണ്‍ ആന്റ് ടൗബ്രോ ലാര്‍ജ് ക്യാപ്പ് കമ്പനിയാണ്. (215601.72 വിപണി മൂല്യം)

ജൂണിലവസാനിച്ച പാദത്തില്‍ കമ്പനി വരുമാനം36547.92 കോടി രൂപയായിരുന്നു. മുന്‍പാദത്തേക്കാള്‍ 31.51 ശതമാനം കുറവ്. ലാഭം 2293.01 കോടി രൂപ.

22.42 ശതമാനം ഓഹരികള്‍ വിദേശ നിക്ഷേപകരും 33.5 ശതമാനം ഓഹരികള്‍ ആഭ്യന്തര നിക്ഷേപകരും കയ്യാളുന്നു.

X
Top