നിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്അടിസ്ഥാന സൗകര്യ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 20,000 കോടി രൂപയുടെ ഗ്യാരണ്ടി ഫണ്ട്ഇന്ത്യയില്‍ നിക്ഷേപം ഇരട്ടിയാക്കാന്‍ ലോകബാങ്കിന്റെ സ്വകാര്യമേഖല വിഭാഗം ഐഎഫ്‌സി, 2030 ഓടെ 10 ബില്യണ്‍ ഡോളര്‍ ലക്ഷ്യംമൊത്തവില സൂചിക പണപ്പെരുപ്പം 0.52 ശതമാനമായി ഉയര്‍ന്നു

6 കോടി രൂപയുടെ പലിശ അടവിൽ വീഴ്ച വരുത്തി ഫ്യൂച്ചർ എന്റർപ്രൈസസ്

ഡൽഹി: വീണ്ടും തിരിച്ചടവ് വീഴ്ച വരുത്തി കടക്കെണിയിലായ ഫ്യൂച്ചർ എന്റർപ്രൈസസ് ലിമിറ്റഡ് (എഫ്‌ഇഎൽ), ഇത്തവണ നോൺ-കൺവെർട്ടിബിൾ ഡിബഞ്ചറുകളുടെ 6.15 കോടി രൂപയുടെ പലിശ അടയ്ക്കുന്നതിലാണ് കമ്പനി വീഴ്ച വരുത്തിയത്. കൺവേർട്ടിബിൾ അല്ലാത്ത കടപ്പത്രങ്ങളുടെ പലിശയുമായി ബന്ധപ്പെട്ട ബാധ്യതകൾ നിറവേറ്റാൻ കമ്പനിക്ക് കഴിഞ്ഞില്ലെന്നും, പേയ്‌മെന്റിനുള്ള അവസാന തീയതി 2022 ജൂൺ 29 ആയിരുന്നെന്നും എഫ്‌ഇഎൽ റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു. കിഷോർ ബിയാനിയുടെ നേതൃത്വത്തിലുള്ള ഫ്യൂച്ചർ ഗ്രൂപ്പ് സ്ഥാപനം ജൂണിൽ നടത്തുന്ന അഞ്ചാമത്തെ തിരിച്ചടവ് വീഴ്ചയാണിത്. 4.10 കോടി, 85.71 ലക്ഷം, 6.07 കോടി എന്നിങ്ങനെ മൂന്ന് തിരിച്ചടവ് വീഴ്ച വരുത്തിയതായി കഴിഞ്ഞ ആഴ്ച എഫ്‌ഇഎൽ എക്സ്ചേഞ്ചുകളെ അറിയിച്ചിരുന്നു. എല്ലാ തുകയും അതിന്റെ നോൺ-കൺവേർട്ടിബിൾ ഡിബഞ്ചറുകൾക്കുള്ള പലിശ പേയ്മെന്റുകളായിരുന്നു.

ഈ മാസം ആദ്യം 1.41 കോടി രൂപയുടെ മറ്റൊരു പലിശ അടയ്ക്കുന്നതിൽ എഫ്‌ഇഎൽ വീഴ്ച വരുത്തിയിരുന്നു. 60 കോടി രൂപയ്ക്ക് ഇഷ്യൂ ചെയ്ത സെക്യൂരിറ്റികളുടെ പലിശയിലാണ് ഏറ്റവും പുതിയ തിരിച്ചടവ് വീഴ്ചയുണ്ടായത്. ഫ്യൂച്ചർ എന്റർപ്രൈസസ് ലിമിറ്റഡിന്റെ ഓഹരികൾ 3.33 ശതമാനത്തിന്റെ നേട്ടത്തിൽ 3.10 രൂപയിലെത്തി. 

X
Top