കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

ഡിസംബറിലും അറ്റ വാങ്ങല്‍കാരായി എഫ്പിഐകള്‍

മുംബൈ: കഴിഞ്ഞ മാസം 36,200 കോടി രൂപയിലധികം നിക്ഷേപിച്ചതിന് ശേഷം, വിദേശ നിക്ഷേപകര്‍ നടപ്പ് മാസത്തിലും അറ്റ വാങ്ങല്‍കാരായി. ഡിസംബറില്‍ ഇതുവരെ 4,500 കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഇക്വിറ്റിയില്‍ നിക്ഷേപിച്ചത്. ഡോളര്‍ സൂചികയിലെ ഇടിവാണ് പ്രധാനമായും എഫ്പിഐ(ഫോറിന്‍ പോര്‍ട്ട്‌ഫോളിയോ ഇന്‍വെസ്‌റ്റേഴ്‌സ്)യെ ഇന്ത്യയിലേയ്ക്ക് തിരിയാന്‍ പ്രേരിപ്പിക്കുന്നത്.

അതേസമയം, വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐകള്‍) കഴിഞ്ഞ നാല് ട്രേഡിംഗ് സെഷനുകളില്‍ വില്‍പ്പനക്കാരായി മാറിയിട്ടുണ്ട്. പലിശ നിരക്ക് സംബന്ധിച്ച യുഎസ് ഫെഡറല്‍ റിസര്‍വിന്റെ തീരുമാനത്തിന് മുന്നോടിയായി ജാഗ്രതാ നിലപാട് സ്വീകരിക്കുകയും 3300 കോടി രൂപ പിന്‍വലിക്കുകയുമായിരുന്നു. എഫ് പിഐ വാങ്ങല്‍ വരും ദിവസങ്ങളില്‍ പെര്‍ഫോമിംഗ് സെക്ടറുകളില്‍ ഒതുങ്ങുമെന്നും ലാഭമെടുപ്പ് തുടരുമെന്നും ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ചൈന, ദക്ഷിണ കൊറിയ തുടങ്ങിയ വിലകുറഞ്ഞ വിപണികളിലേക്ക് നിക്ഷേപം നീങ്ങാന്‍ സാധ്യതയുണ്ട്. മൂല്യനിര്‍ണ്ണയം മിതമായതാണ് കാരണം. ‘വിദേശ മൂലധനം ആകര്‍ഷിക്കുന്നത് ഇന്ത്യ തുടരുമെങ്കിലും, ഉയര്‍ന്ന മൂല്യനിര്‍ണ്ണയം താല്‍ക്കാലികമായി പ്രതിബന്ധം സൃഷ്ടിക്കും’ വിജയകുമാര്‍ കൂട്ടിച്ചേര്‍ത്തു.

X
Top