എല്‍പിജി വാണിജ്യ സിലിണ്ടര്‍ മുന്‍ഗണന 70 ശതമാനമായി ഉയര്‍ത്തി കേന്ദ്രംഎൽപിജിയുമായി രണ്ട് ഇന്ത്യൻ കപ്പലുകൾകൂടി ഹോർമുസ് കടന്നുവേനലവധി യാത്രകള്‍ക്ക് തിരിച്ചടിയായി വിമാന ടിക്കറ്റ് വിലഇന്ധനക്ഷാമത്തിൽ നിന്ന് കരകേറാൻ ഇന്ത്യയുടെ ശ്രമം; റഷ്യയുമായി കൈകോര്‍ത്ത് കേന്ദ്രത്തിന്റെ ‘മാസ്റ്റര്‍ സ്‌ട്രോക്ക്’രാജ്യത്ത് വീണ്ടും ലോക് ഡൗൺ വരുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രം

ഈ മാസം ഇതുവരെ എഫ്പിഐ അറ്റ നിക്ഷേപം 3200 കോടി രൂപ

മുംബൈ: ഒരിടവേളയ്ക്ക് ശേഷം വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) അറ്റ നിക്ഷേപകരായി. ഈ മാസത്തില്‍ ഇതുവരെ 3200 കോടി രൂപ നിക്ഷേപം നടത്താന്‍ അവര്‍ തയ്യാറായിട്ടുണ്ട്. ആഗോള അനിശ്ചിതാവസ്ഥ, ചൈനയുടെ സാമ്പത്തിക പ്രതിസന്ധി, ആഭ്യന്തര സമ്പദ് വ്യവസ്ഥയുടെ ശക്തി എന്നിവയാണ് എഫ്പിഐയെ ഇന്ത്യയിലേയ്ക്കാകര്‍ഷിക്കുന്ന ഘടകങ്ങള്‍.

ഡിപ്പോസിറ്ററികളില്‍ നിന്നുള്ളകണക്കുകള്‍ പ്രകാരം വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) ഓഗസ്റ്റ് 1 മുതല്‍ 11 വരെ 3,272 കോടി രൂപ ഇന്ത്യന്‍ ഇക്വിറ്റികളില്‍ നിക്ഷേപിച്ചു. എന്നിരുന്നാലും, ഓഗസ്റ്റ് ആദ്യ വാരത്തില്‍ എഫ്പിഐകള്‍ അറ്റ വില്‍പനക്കാരായി. 2,000 കോടിയിലധികം രൂപയാണ് ആ ആഴ്ച അവര്‍ പിന്‍ലവിച്ചത്.

മാര്‍ച്ച് മുതല്‍ ജൂലൈ വരെയുള്ള കഴിഞ്ഞ അഞ്ച് മാസങ്ങളില്‍ ഇന്ത്യന്‍ ഇക്വിറ്റികള്‍ തടസ്സമില്ലാതെ അറ്റ എഫ്പിഐ ഇന്‍ഫ്ളോയ്ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്.കഴിഞ്ഞ മൂന്ന് മാസങ്ങളിലെ (മെയ്, ജൂണ്‍, ജൂലൈ) എഫ്പിഐ നിക്ഷേപം 40,000 കോടി രൂപ വീതമാണ്. ജൂലൈയില്‍ 46,618 കോടി രൂപയും ജൂണില്‍ 47,148 കോടി രൂപയും മേയില്‍ 43,838 കോടി രൂപയും എഫ്പിഐകള്‍ ഒഴുക്കി.

X
Top