ആവശ്യമെങ്കില്‍ ഇനിയും നിരക്ക് കുറയ്ക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍രാസവള ഇറക്കുമതിക്ക് പുതിയ സാദ്ധ്യതകൾ തേടി ഇന്ത്യപ്രത്യക്ഷ നികുതി സമാഹരണത്തിൽ ഇടിവ്ജൂണിൽ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം കൂടിഇന്ത്യയിലേക്ക് കുതിച്ചൊഴുകി ബ്രസീൽ, അമേരിക്കൻ ക്രൂഡ് ഓയിൽ

വിദേശ നിക്ഷേപകർ നടപ്പുവർഷം പിൻവലിച്ചത് ഒരു ലക്ഷം കോടി രൂപ

കൊച്ചി: ആഗോള സാമ്പത്തിക മേഖലയില്‍ അനിശ്ചിതത്വങ്ങള്‍ ശക്തമായതോടെ വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ ഇന്ത്യൻ ഓഹരി വിപണിയില്‍ നിന്ന് ഒരു ലക്ഷം കോടി രൂപ പിൻവലിച്ചു. ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് വിദേശ നിക്ഷേപകരുടെ വില്‍പ്പന ശക്തമായത്.

നാഷണല്‍ സെക്യൂരിറ്റീസ് ആൻഡ് ഡെപ്പോസിറ്ററി ലിമിറ്റഡിന്റെ(എൻ.എസ്.ഡി.എല്‍) കണക്കുകളനുസരിച്ച്‌ ജൂലായിലെ ആദ്യ രണ്ടാഴ്ചയില്‍ വിദേശ നിക്ഷേപകർ 10,280 കോടി രൂപയുടെ ഓഹരികളാണ് ഇന്ത്യൻ വിപണിയില്‍ വില്‍പ്പന നടത്തിയത്.

ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാര യുദ്ധം ശക്തമായതോടെ ജനുവരി മുതല്‍ മാർച്ച്‌ വരെയുള്ള മൂന്ന് മാസങ്ങളില്‍ വിദേശ നിക്ഷപകർ ഇന്ത്യൻ വിപണിയില്‍ വില്‍പ്പന ശക്തമാക്കിയിരുന്നു. എന്നാല്‍ പകരച്ചുങ്കം 90 ദിവസത്തേക്ക് മരവിപ്പിക്കാൻ ട്രംപ് തീരുമാനിച്ചതോടെ നിക്ഷേപകർ ശക്തമായി തിരിച്ചെത്തി.

പശ്ചിമേഷ്യയിലെ സംഘർഷങ്ങള്‍ ഒഴിഞ്ഞതും വിദേശ നിക്ഷേപകർക്ക് ആവേശം പകർന്നു. എന്നാല്‍ ജൂലായ് ആദ്യ വാരം മുതല്‍ ട്രംപ് പുതിയ തീരുവ പ്രഖ്യാപനങ്ങള്‍ നടത്തിയതോടെ വിദേശ നിക്ഷേപകരുടെ പിന്മാറ്റം ശക്തമാകുകയാണ്.

ആഭ്യന്തര നിക്ഷേപകരുടെ കരുത്തിലാണ് ഇന്ത്യൻ ഓഹരി വിപണി കഴിഞ്ഞ വാരങ്ങളില്‍ ശക്തമായി പിടിച്ചുനിന്നത്.

ആശങ്കയോടെ നിക്ഷേപകർ

  1. ഡോണാള്‍ഡ് ട്രംപ് അപ്രതീക്ഷിതമായി കാനഡ, മെക്‌സികോ, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിലെ ഉത്പന്നങ്ങള്‍ക്ക് 35 ശതമാനം വരെ തീരുവ പ്രഖ്യാപിച്ചതോടെ നിക്ഷേപകരുടെ നെഞ്ചിടിപ്പേറുന്നു
  2. അമേരിക്കയിലേക്കുള്ള ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് താങ്ങാവുന്നതിലും വലിയ തീരുവ ഏർപ്പെടുത്തിയതിനാല്‍ അവശ്യ സാധനങ്ങളുടെ വിലക്കയറ്റം അതിരൂക്ഷമാകാൻ സാദ്ധ്യതയേറുന്നു
  3. ഭക്ഷ്യ ഉത്പന്നങ്ങള്‍ക്ക് അടക്കം വില കുത്തനെ കൂടുന്നതോടെ ഉപഭോക്താക്കളുടെ വാങ്ങല്‍ ശേഷി കുറയുകയും ഉപഭോഗം ഇടിയുകയും ചെയ്യുന്നതിനാല്‍ വൻകിട കോർപ്പറേറ്റുകള്‍ കടുത്ത പ്രതിസന്ധിയിലാകും
  4. അമേരിക്കയും യൂറോപ്പും മാന്ദ്യത്തിലേക്ക് മൂക്കുകുത്തുന്നതോടെ മുഖ്യ പലിശ നിരക്കുകള്‍ കുറയ്ക്കാനുള്ള തീരുമാനം കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസർവ് അനിശ്ചിതമായി വൈകിക്കുന്നതും നിക്ഷേപകർക്ക് തിരിച്ചടിയാകും

പ്രാരംഭ ഓഹരി വിപണി സജീവം
വിപണി കലുഷിതമായി നീങ്ങുന്നതിനിടെയിലും പ്രാരംഭ ഓഹരി വില്‍പ്പന രംഗത്ത് നിക്ഷേപകർ സജീവമാകുന്നു. നടപ്പുവാരം മൂന്ന് കമ്പനികള്‍ പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ 3,600 കോടി രൂപ സാമഹരിക്കാനാണ് ലക്ഷ്യമിടുന്നത്.

ആന്തം ബയോസയൻസ്, സ്‌പണ്‍വെബ് നോണ്‍വൂവൻ, മോണിക്ക ആല്‍കോബേവ് എന്നിവയാണ് ഓഹരി വില്‍പ്പന നടത്തുന്നത്.

ജൂലായില്‍ ആഭ്യന്തര നിക്ഷേപകർ മുടക്കിയത് 12,408 കോടി രൂപ

X
Top