അലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജിഎൽപിജി പ്രതിസന്ധി പരിഹരിക്കാൻ 10 കിലോ സിലിണ്ടർ വിതരണം ചെയ്യുമെന്ന പ്രചാരണം തള്ളി കേന്ദ്രംമിഡിൽ ഈസ്റ്റ് യുദ്ധത്തിൽ ആഗോള വ്യോമയാന വ്യവസാത്തിന് നഷ്ടമായത് 53 ബില്യൺ ഡോളർ

വിദേശ നിക്ഷേപകര്‍ ഈ മാസം നടത്തിയത്‌ 88,180 കോടിയുടെ വില്‍പ്പന

മുംബൈ: മാര്‍ച്ചില്‍ ഇതുവരെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 88,180 കോടി രൂപ ഇന്ത്യന്‍ വിപണിയില്‍ നിന്ന്‌ പിന്‍വലിച്ചു. യുഎസ്‌-ഇറാന്‍ യുദ്ധം തുടങ്ങിയതിനു ശേഷം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ തുടര്‍ച്ചയായി വില്‍പ്പന നടത്തുകയാണ്‌ ചെയ്യുന്നത്‌. കഴിഞ്ഞ വെള്ളിയാഴ്‌ച മാത്രം 5518 കോടി രൂപയുടെ വില്‍പ്പനയാണ്‌ നടത്തിയത്‌. 2026ല്‍ ഇതുവരെ വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ വില്‍പ്പന ഒരു ലക്ഷം കോടി രൂപ കവിഞ്ഞു.

ഫെബ്രുവരിയില്‍ 19,782 കോടി രൂപയുടെ അറ്റനിക്ഷേപം ദ്വിതീയ വിപണിയില്‍ നടത്തിയതിനു ശേഷമാണ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വലിയ വില്‍പ്പനയ്‌ക്ക്‌ മുതിര്‍ന്നത്‌. മൂന്ന്‌ മാസം തുടര്‍ച്ചയായി വില്‍പ്പന നടത്തിയതിനു ശേഷം വിപണിയിലെ കാളകളായി മാറിയ വിദേശ നിക്ഷേപകരെ വീണ്ടും വില്‍പ്പനയ്‌ക്ക്‌ പ്രേരിപ്പിച്ചത്‌ യുദ്ധം സൃഷ്‌ടിച്ച അനിശ്ചിതത്വമാണ്‌.

ഇറാനുമായി യുഎസ്സും ഇസ്രയേലും യുദ്ധത്തില്‍ ഏര്‍പ്പെട്ടതോടെ ആഗോള തലത്തില്‍ ഓഹരി വിപണികളിലുണ്ടായ ഇടിവാണ്‌ ഇന്ത്യയിലും പ്രതിഫലിച്ചത്‌.

ഫെബ്രുവരിയില്‍ പ്രാഥമിക വിപണിയിലെ നിക്ഷേപം ഉള്‍പ്പെടെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 22,815 കോടി രൂപയുടെ അറ്റനിക്ഷേപം നടത്തിയിരുന്നു. ഇത്‌ 17 മാസത്തിനിടയിലെ വിദേശ നിക്ഷേപകരുടെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ നിക്ഷേപമാണ്‌. എന്നാല്‍ യുദ്ധം വീണ്ടും വിദേശ നിക്ഷേപകരെ വില്‍പ്പനയ്‌ക്ക്‌ പ്രേരിപ്പിച്ചു.

ജനുവരിയില്‍ 35,962 കോടി രൂപയാണ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന്‌ പിന്‍വലിച്ചത്‌. ഡിസംബറില്‍ 22,611 കോടി രൂപയുടെയും നവംബറില്‍ 3765 കോടി രൂപയുടെയും അറ്റവില്‍പ്പന നടത്തിയിരുന്നു.

X
Top