എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

നവംബറില്‍ വിദേശ നിക്ഷേപകര്‍ 3788 കോടി രൂപയുടെ വില്‍പ്പന നടത്തി

മുംബൈ: നവംബറില്‍ ഇതുവരെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ 3788 കോടി രൂപയുടെ വില്‍പ്പന നടത്തി. ഒക്‌ടോബറില്‍ 14,610 കോടി രൂപയാണ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നടത്തിയ നിക്ഷേപം. തുടര്‍ച്ചയായി മൂന്ന്‌ മാസം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ വില്‍പ്പന നടത്തിയതിനു ശേഷമാണ്‌ ഒക്‌ടോബറില്‍ അറ്റനിക്ഷേപത്തിലേക്ക്‌ തിരിഞ്ഞത്‌.

സെപ്‌റ്റംബറില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ 23,885 കോടി രൂപയുടെ അറ്റവില്‍പ്പന നടത്തിയിരുന്നു. ഓഗസ്റ്റില്‍ 4,990 കോടി രൂപയുടെയും ജൂലൈയില്‍ 17,741 കോടി രൂപയുമാണ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ പിന്‍വലിച്ചത്‌.

2025ല്‍ ഇതുവരെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 1,43,698 കോടി രൂപയാണ്‌ ഇന്ത്യന്‍ വിപണിയില്‍ നിന്ന്‌ പിന്‍വലിച്ചത്‌.

ആഭ്യന്തര ഘടകങ്ങള്‍ വിപണിക്ക്‌ അനുകൂലമാണ്‌. ജിഎസ്‌ടി വെട്ടിക്കുറച്ചതും പലിശനിരക്ക്‌ കുറഞ്ഞുവരുന്നതും പണപ്പെരുപ്പം നിയന്ത്രണാധീനമായതും ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയ്‌ക്ക്‌ വഴിയൊരുങ്ങുന്നതിനുള്ള ഘടകങ്ങളാണ്‌.

വളര്‍ച്ചയുടെ ഗുണഭോക്താക്കളായി മാറാന്‍ സാധ്യതയുള്ള കമ്പനികളിലേക്ക്‌ കൂടുതല്‍ ഓഹരി നിക്ഷേപം എത്താനുള്ള സാഹചര്യമാണ്‌ ഉരുത്തിരിയുന്നത്‌.

X
Top