Alt Image
ഉത്തരവാദിത്ത ടൂറിസം: കേരളം ആഗോള മാതൃകയെന്ന് അന്താരാഷ്ട്ര വിദഗ്ധര്‍ഊർജ്ജരംഗത്ത് കേരളത്തിന് ഇനി ആഗോള കരുത്ത്; അന്താരാഷ്ട്ര സമിതിയുമായും പ്രമുഖ കലാലയങ്ങളുമായും ഇഎംസി കരാർ ഒപ്പിട്ടുയുഎസുമായുള്ള വ്യാപാരക്കരാർ: ഇന്ത്യൻ എണ്ണശുദ്ധീകരണശാലകൾ റഷ്യൻ എണ്ണ ഒഴിവാക്കുന്നുപിഎം കെയേഴ്സ് ഫണ്ടിനെപ്പറ്റി പാർലമെന്റിൽ ചോദ്യം വേണ്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്കേന്ദ്രജീവനക്കാരുടെ ഡിഎയും ഡിആറും വർധിപ്പിച്ചേക്കും

വിദേശ നിക്ഷേപകര്‍ കഴിഞ്ഞയാഴ്‌ച നിക്ഷേപിച്ചത് 8100 കോടി രൂപ

മുംബൈ: തുടര്‍ച്ചയായി മൂന്ന്‌ മാസത്തെ കനത്ത വില്‍പ്പനയ്‌ക്കു ശേഷം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വീണ്ടും ഇന്ത്യന്‍ വിപണിയിലെ കാളകളായി മാറി. ഫെബ്രുവരി ആദ്യവാരം 8129 കോടി രൂപയുടെ അറ്റനിക്ഷേപമാണ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ നടത്തിയത്‌.

ജനുവരിയില്‍ 35,962 കോടി രൂപയാണ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന്‌ പിന്‍വലിച്ചത്‌. ഡിസംബറില്‍ 22,611 കോടി രൂപയുടെയും നവംബറില്‍ 3765 കോടി രൂപയുടെയും അറ്റവില്‍പ്പന നടത്തി.

2025ല്‍ മൊത്തം 1.66 ലക്ഷം കോടി രൂപയാണ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന്‌ പിന്‍വലിച്ചത്‌. ആഗോള വ്യാപാര മേഖലയിലെ അനിശ്ചിതത്വവും രൂപയുടെ മൂല്യത്തിലെ ഇടിവും യുഎസ്‌ ചുമത്തിയ ഇറക്കുമതി തീരുവയുമാണ്‌ വിദേശ നിക്ഷേപകരെ കനത്ത വില്‍പ്പനയ്‌ക്ക്‌ കഴിഞ്ഞ വര്‍ഷം പ്രേരിപ്പിച്ചത്‌.

യുഎസും ഇന്ത്യയും തമ്മില്‍ വ്യാപാര കരാറിന്‌ ധാരണയായതിനെ തുടര്‍ന്നാണ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വീണ്ടും നിക്ഷേപം തുടങ്ങിയത്‌.

രണ്ട്‌ വര്‍ഷത്തിലേറെയായി ഇന്ത്യന്‍ ഓഹരി വിപണിയിലെ കരടികളായി തുടരുന്ന വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ മനോഭാവം മാറുന്നതിനു പ്രേരിപ്പിക്കുന്ന രീതിയില്‍ അനുകൂലമായ സാഹചര്യമാണ്‌ ഒരുങ്ങിയിരിക്കുന്നത്‌.

മതിയായ തിരുത്തലിനു ശേഷം വിപണിയുടെ മൂല്യം നിക്ഷേപകര്‍ക്ക്‌ കടന്നുവരാന്‍ അനുകൂലമായ നിലയിലെത്തിയിട്ടുണ്ട്‌. ഇന്ത്യയുടെ സാമ്പത്തിക നിലയും മികച്ചതാണ്‌.

X
Top