റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ ക്രൂഡോയിൽ ഇറക്കുമതി വർധിച്ചുവിലക്കയറ്റത്തോതിൽ വീണ്ടും വർധന; ചീത്തപ്പേരിന്റെ ‘ടോപ് 5ൽ’ നിന്ന് കേരളം ഇക്കുറിയും രക്ഷപ്പെട്ടുഎം എസ് സി ഐ സൂചികയില്‍ ഇന്ത്യയുടെ വെയിറ്റേജ് ആറുവര്‍ഷത്തെ താഴ്ന്ന നിരക്കില്‍സംസ്ഥാനത്ത് ബീഫ് ക്ഷാമം രൂക്ഷംവ്യവസായ സ്ഥാപനങ്ങൾ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നത് തടഞ്ഞ് ഉത്തരവ്

വിദേശ നിക്ഷേപത്തിന്റെ കരുത്തില്‍ ഇന്ത്യന്‍ ഇക്വിറ്റി വിപണി

കൊച്ചി: വിദേശ നിക്ഷേപകരുടെ അചഞ്ചലമായ പിന്തുണയാണ് ആഭ്യന്തര വിപണിയ്്ക്ക് കരുത്താകുന്നത്, ജിയോജിത്, റീട്ടെയില്‍ റിസര്‍ച്ച് ഹെഡ്, വിനോദ് നായര്‍ പറയുന്നു. സെന്‍സെക്സ് 339.60 പോയിന്റ് അഥവാ 0.52 ശതമാനം ഉയര്‍ന്ന് 65785.64 ലെവലിലും നിഫ്റ്റി 98.80 പോയിന്റ് അഥവാ 0.51 ശതമാനം ഉയര്‍ന്ന് 19497.30 ലെവലിലും ക്ലോസ് ചെയ്തത് വിലയിരുത്തുകയായിരുന്നു അദ്ദേഹം.
പ്രവണത വരും ദിവസങ്ങളിലും തുടരുമെന്ന് കമ്പനികളുടെ താല്‍ക്കാലിക സാമ്പത്തിക ഡാറ്റകള്‍ വെളിപെടുത്തുന്നു.

മികച്ച ഒന്നാംപാദ ഫലങ്ങളാണ് സാമ്പത്തിക ഡാറ്റകള്‍ ഉറപ്പുനല്‍കുന്നത്. ആഗോള വിപണികള്‍ അതേസമയം ദു: സൂചനകള്‍ പ്രസരണം ചെയ്യുന്നു.ഫെഡ് റിസര്‍വിന്റെ ഹോവ്ക്കിഷ് നിലപാടും യുഎസ്-ചൈന അഭിപ്രായ വ്യത്യാസങ്ങളുമാണ് ആഗോള സൂചികകളെ ദുര്‍ബലമാക്കുന്ന ഘടകങ്ങള്‍.

മണിക്കൂര്‍ ചാര്‍ട്ടുകളിലെ ആര്‍എസ്‌ഐ (റിലേറ്റീവ് സ്‌ട്രെങ്ത് ഇന്‍ഡെക്‌സ്) നെഗറ്റീവ് വ്യതിയാനത്തിന് സാക്ഷ്യം വഹിച്ചതായി ഇന്‍ക്രെഡ് ഇക്വിറ്റീസിലെ ഗൗരവ് ബിസ്സ നിരീക്ഷിച്ചു. ഇത് നിഫ്റ്റിയുടെ വേഗതയെ പരിമിതപ്പെടുത്തിയേക്കാം.19600 ലെവലില്‍ സൂചിക പ്രതിരോധം തീര്‍ക്കുമ്പോള്‍ നിക്ഷേപകര്‍ ലാഭമെടുപ്പിന് തയ്യാറാകും.

1933-19150-19200 ലെവലുകളിലായിരിക്കും പിന്തുണ.

X
Top