യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

വിദേശ നിക്ഷേപകര്‍ വില്‍ക്കുന്നു; ആഭ്യന്തര നിക്ഷേപകര്‍ വാങ്ങുന്നു

ജൂണില്‍ ഇതുവരെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ 4892 കോടി രൂപയുടെ വില്‍പ്പന നടത്തി. അതേസമയം ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 44,144 കോടി രൂപയാണ്‌ ഈ മാസം നിക്ഷേപിച്ചത്‌.

ഇത്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ വില്‍പ്പനയുടെ ആഘാതം മറികടക്കാന്‍ സഹായിച്ചു. ഈ മാസം വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ വിപണിയോടുള്ള സമീപനത്തില്‍ അസ്ഥിരത പ്രകടമാണ്‌.

മെയ്‌ മാസത്തില്‍ 19,860 കോടി രൂപയുടെ അറ്റനിക്ഷേപം ഇന്ത്യന്‍ ഓഹരി വിപണിയില്‍ നടത്തിയതിനു ശേഷമാണ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ജൂണില്‍ വീണ്ടും വില്‍പ്പന തുടങ്ങിയത്‌.

ജൂണില്‍ ഇതുവരെ സെന്‍സെക്‌സ്‌ 0.4 ശതമാനവും സെന്‍സെക്‌സ്‌ 0.13 ശതമാനവും ഇടിയുകയാണ്‌ ചെയ്‌തത്‌. ഇന്ത്യയിലെ കടപ്പത്ര വിപണിയില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വില്‍പ്പന തുടരുകയാണ്‌.

യുഎസിലെയും ഇന്ത്യയിലെയും ബോണ്ട്‌ വരുമാനത്തിലുള്ള അന്തരം കുറഞ്ഞതാണ്‌ വില്‍പ്പനക്ക്‌ കാരണം. യുഎസിലെയും ഇന്ത്യയിലെയും ബോണ്ട്‌ വരുമാനത്തിലുള്ള അന്തരം നിലവില്‍ 1.70 ശതമാനം ആണ്‌.

ഇത്‌ 21 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വ്യത്യാസമാണ്‌. യുഎസിലെ ബോണ്ട്‌ വരുമാനം ഉയരുന്നത്‌ ഇന്ത്യയിലെ ബോണ്ടുകളുടെ ആകര്‍ഷണീയത കുറച്ചിട്ടുണ്ട്‌. ഇന്ത്യയുടെ 10 വര്‍ഷത്തെ സര്‍ക്കാര്‍ ബോണ്ടില്‍ നിന്നുള്ള വരുമാനം ഈ വര്‍ഷം അര ശതമാനം ഇടിഞ്ഞ്‌ 6.2 ശതമാനമായി കുറയുകയും ചെയ്‌തു.

ഓഹരി വിപണിയില്‍ രണ്ടു മാസത്തെ തുടര്‍ച്ചയായ അറ്റനിക്ഷേപത്തിനുശേഷമാണ്‌ ജൂണില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വീണ്ടും വില്‍പ്പനയിലേക്ക്‌ തിരിഞ്ഞത്‌. ഏപ്രിലില്‍ 4223 കോടി രൂപയുടെ അറ്റനിക്ഷേപമായിരുന്നു വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നടത്തിയത്‌.

അതേ സമയം ഈ വര്‍ഷം ആദ്യത്തെ മൂന്ന്‌ മാസവും വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ കരടികളുടെ റോളിലായിരുന്നു. മാര്‍ച്ചില്‍ 3793 കോടി രൂപയുടെയും ഫെബ്രുവരിയില്‍ 34,574 കോടി രൂപയുടെയും ജനുവരിയില്‍ 78,027 കോടി രൂപയുടെയും വില്‍പ്പന നടത്തിയിരുന്നു.

X
Top